+++A venture of Rooha Media+++

"be the real mar thoma nazranis by following the nazrayen, through the way shown by mar thoma sleeha and.... work for the welfare of the church and the nation.."

Sunday, June 19, 2016

Syrian Church in Pre- Portuguese India

Long before Rome took Latin as it's liturgical language (Fourth century AD), a thousand years before the Roman Rite was imposed on western Europe and more than a thousand years before the first Latin missionary set his foot on Indian soil, the Rite of the Christians of India and the jurisdiction of those people were Syrian.

Fr Hosten says "There appears to have existed in Pre- Portuguese India, an almost unbroken line of Christian settlements from Sind down to Cape Comorin and Mylapore." Cosmose Indicopleustes (AD 535) mentions of several Christian communities on the Coromandel coast and in Ceylon (Antiquities from San Thome and Mylapore, Rev H. Hosten S.J. 1936, p. 402). Assemani quotes Cosmos as having found Christians in the Ganges valley, central and eastern India, Pegu, Cochin China, Siam and Tonquin (Assemani Vol III, ii, p. 521 and Bulletin of the John Rylands Library, Vol. X, 2, p. 486)

Patna is mentioned as a Metropolitan See in AD 1222 (Wiltsch, Geography and Statistics of Church, pp. 163-168). Marco Polo who visited India at the end of the thirteenth century states that there were in middle (central) India, six great kings and kingdoms, and that three of these were Christian and three Saracen (Cordiers, Marco Polo, Vol II, p. 427). Abd-er-Razzak, a Muhammadan traveller, who visited India, in 1442, mentions that the Vizier (Prime Minister) of Vijayanagar in the Deccan was a Christian (Hakluyt Library, Ist Series, Vol. XXII, p. 41). 

Nicolo Conti who visited India, in the 15th century says that he found at Mylapore, a community of a thousand Syrian Christians and also mentions that they 'are scattered all over India, as the Jews are among us'. He speaks of these Christians as being the only exceptions in the matter of polygamy and mentions having met a person from north India who told him of a king of that area as well as the entire population being Christian (Nicolo Conti, India in the Fifteenth Century, p. 7). In an old map (called the Catalan Map) dated 1375, there is a note mentioning the existence of a Christian King Stephen, in Orissa. 

In AD 1506, Louis of Varthema met, in Bengal, Syrian Christian merchants who came from Sarnam or Ayoutha, the ancient capital of Siam. They took him to Pegu in Burma, where the King had 1000 Christians in his service. The merchants had taken Louis with them to Borneo, Java and to the Molucca Islands when they went there for trade (Nau, L'expansion nestorienne en Asie, p. 278). We cannot help remarking in this connection, that before the advent of the Portuguese (1498) , the only form of Christianity known to nearly the whole of Asia was the Syrian Church and the only jurisdiction that existed was also of the Syrian Church

Excerpt from 'One Territory - One Bishop? Or Shall the Syrian Rites Die?' by Rev Dr Thomas Nangachiveettil (April 1971, Pp 32-33)  

Tuesday, June 7, 2016

ദൈവാലയത്തിലെ ഗായകരോട് (ഗാനമേളക്കാരോട് ?)

ആരാധനാക്രമവും വി. കുർബ്ബാനക്രമവും ഒരു വൈദികനോ മെത്രാനുപോലുമോ മാറ്റാൻ സാധിക്കില്ല എന്നകാര്യം അറിയില്ലെങ്കിൽ അത് ഒന്നുകൂടി ഓർമ്മിപ്പിക്കുകയാണ്.  കുർബ്ബാനയിലെ പ്രാർതനകളിലെയോ ഗീതങ്ങളിലെയോ ഒരു വരി പോലും മാറ്റാൻ ആർക്കും അനുവാദം ഇല്ല. അത് സഭാ സിനഡിൽ (ഇന്നത്തെ അവസ്ഥയിൽ വത്തിക്കാന്റെ അന്ഗീകാരത്തോടു കൂടി മാത്രം) നിക്ഷിപ്തമായിരിക്കുന്ന കാര്യമാണ്. ഇത് തന്നെയാണ് സഭാപിതാക്കന്മാർ പഠിപ്പിക്കുന്നതും സഭാ നിയമങ്ങൾ അനുശാസിക്കുന്നതും. ആയതിനാൽ വി. കുർബ്ബാനയിലെ ഒരു ഗീതവും മാറ്റി പകരം ആൽബം സോങ്ങ്സ്/ മറ്റ് പാട്ടുകൾ പാടാൻ നിങ്ങൾക്ക് യാതൊരു അവകാശവുമില്ല. നിങ്ങളുടെ ഗാനമേള കാണാൻ അല്ല വിശ്വാസികൾ പള്ളിയിൽ വരുന്നത്. കാർമ്മികന് ഒന്നായ് ഉച്ച സ്വരത്തിലിന്റെ ട്യൂൺ ഇട്ട് കൊടുത്ത് പാടിച്ച ശേഷം ട്യൂൺ മാറ്റി ബലവാനായ ദൈവമേ...ഓശാനാ എന്നൊക്കെ പാടുന്നത് വളരെ അരോചകമാണ്. ദയവു ചെയ്ത് കുർബ്ബാന പുസ്തകത്തിലെ പാട്ടുകൾ മാത്രം പാടുക. വി. കുർബ്ബാനയിലെ അർത്ഥസമ്പുഷ്ടമായ ദൈവസ്തുതികൾ മാറ്റി ആ ആ ആ എന്ന് തൊണ്ടകീറി പാടിയാലും കുർബ്ബാനയിലെ ഗീതങ്ങൾക്ക് പകരമാവില്ല.   

മറ്റുള്ളവർ എന്ത് ചെയ്യുന്നു എന്ന് നോക്കിയല്ല നാം പ്രവര്ത്തിക്കേണ്ടത്. മാർപാപ്പ തെറ്റ് ചെയ്തു എന്ന് വച്ച് വിശ്വാസികൾക്ക് തെറ്റ് ചെയ്യാനുള്ള ലൈസൻസ് അല്ല അത്. മാർപാപ്പ ചെയ്തതിന്റെ പ്രതിഫലം മാർപാപ്പയും നമ്മൾ ചെയ്യുന്നതിന്റെ പ്രതിഫലം നാമും ആണ് കൈപറ്റുന്നത്! അച്ചനും മെത്രാനും പോലും ഇങ്ങനെ കാണിക്കുമ്പോൾ ഞങ്ങൾക്ക് ചെയ്താൽ എന്താ എന്ന പതിവ് പല്ലവി വരുന്നതിനു മുൻപേ ഒരു മുൻ‌കൂർ ജാമ്യം എടുത്തന്നേ ഒള്ളു!

പിന്നേ വി. കുർബ്ബാനയിലെ പ്രാർഥനകൾ തോന്നും പടി വെട്ടി ചുരുക്കുകയും ഉപേക്ഷിക്കുകയും കുർബ്ബാനയുടെ കേന്ദ്രഭാഗമായ അനാഫറ പോലും പൂർണ്ണമായി ചൊല്ലാതിരിക്കുകയും രൂഹാക്ഷണ പ്രാർത്ഥന ഉപേക്ഷിക്കുകയും വി കുർബ്ബാനയിലെ പ്രാര്തനകല്ക്ക് പകരം സ്വയം പ്രേരിത പ്രാർഥനകൾ ചൊല്ലുകയും ചെയ്യുന്ന വൈദികരെയും മെത്രാന്മാരെയും  കാണാഞ്ഞിട്ടല്ല! പത്ത് പന്ത്രണ്ട് വർഷം സെമിനാരി പഠനവും അത് കഴിഞ്ഞ് ദൈവശാസ്ത്രത്തിലും സഭാ നിയമത്തിലും ഒക്കെ ഡോക്ടറേറ്റും എടുത്ത് വന്നിരിക്കുന്ന ഇവർക്ക് പറഞ്ഞു കൊടുക്കാൻ ഞാൻ ആളല്ല! അതിന്റെ ആവശ്യവും ഇല്ല! ആരെയും വിധിക്കുന്നില്ല! എന്നാൽ സഭാ നിയമങ്ങൾ അനുസരിക്കുവാൻ എല്ലാവരും ബാധ്യസ്ഥരാണെന്ന് ഓർമിപ്പിക്കുന്നു. മേജർ ആർച്ച് ബിഷപ്പ് ആണേലും വൈദികൻ ആണേലും അല്മായാൻ ആണേലും മാമ്മോദീസ സ്വീകരിച്ച ആർക്കും അതിൽ ഒഴികഴിവില്ല!

Saturday, February 27, 2016

The great walls that are overwhelming with Christian values


The Christian values of building territories!

"A person who thinks only about building walls, wherever they may be, and not of building bridges, is not Christian. This is not the gospel!" This was the comment by Pope Francis about the stand of Donald Trump over the immigrants issue.

If the one who builds the wall is not a christian, what will you call the one who maintains the big wall, even though he is having all the rights to demolish it? What will you call some one who go on preaching about mercy of Jesus and himself not giving justice to his brother? I don't know! There may be christian values for the walls built by some particular people! Don't ask whether dual justice is a christian value! There can be one law for the big brother and another one for the poor ones. There can be a justice for the big brother and another justice for the poor ones.

" Jesus came up and spoke to them. He said, 'All authority in heaven and on earth has been given to me. Go, therefore, make disciples of all nations; baptize them in the name of the Father and of the Son and of the Holy Spirit, and teach them to observe all the commands I gave you. And look, I am with you always; yes, to the end of time." (Matthew 28: 18-20)

This is what Jesus said to the Apostles. Please note that he spoke to them! Not only to St. Peter, but also to the entire group! He gave the same responsibility and authority to all of them! That means, be it the Church of St. Peter in Rome or St Thomas in India or any other Church formed by any of the Apostles, all have the same responsibility to preach the Gospel and make disciples of all nations! Then what do you call the people who take up the monopoly of this responsibility and restrict the other churches by drawing boundaries for them?

If you still don't get the big brother here, he is no one else, but the Latin Church of the dearest Pope who criticizes Donald Trump for building walls! In Catholic Church, the Latin Church enjoys global privileges. In fact holds the monopoly of our Lord's call! They erect the Dioceses and Churches, where ever they want to. The other 23 Oriental Churches in Catholic Communion are restricted by the territorial boundaries. These Churches have no freedom outside the territories drawn by the Latin Church! They don't even have the freedom to provide pastoral care according to their traditions to their migrants outside the territorial walls, not to speak of the responsibility and right to fulfill the Lord's call to make disciples of all nations.


“In fact, until recently, in order to follow the Lord's call, young men and women were forced to leave their original Churches, adopt the Latin Rite and become the missionaries of the Latin Church. Perhaps, this might have been the only instance in the whole of history in a country where to preach the Gospel to the Non-Christians one has to abandon one's own Church.” (Joseph Powathil, Archbishop Emeritus of Changanacherry and President of Catholic Bishops Conference of India [1994-1998])


Coming back to the issue of migrants, even the Holy Sacraments of the Church gets denied for them! The head of the Church is even made to knock the doors of the local Latin Bishops and plead for their mercy! I don't know whether they have modified the hierarchy in Catholic Church, such that the position of the heads of individual Churches comes below the Bishops in Latin Church! But this is what is happening in the background! But that too is not sufficient enough to win the mercy of them! How can they show the mercy when they have their own walls to be safeguarded!? 


Over the years, the migrants get used to the Latin traditions and forgets the way of life of the mother church, not to mention the situation of the younger generations who are deprived of the basic formations in line with the traditions of the mother church.


As a consequence of this, even when separate hierarchies are created for migrants, a good number of people, wish to remain in Latin parishes and be the name sake members of the mother Church. For the same, they even writes to the Oriental Congregation. The Congregation, which has the responsibility to preserve the traditions of the Oriental Churches, allows their demands, rather than trying to teach them the importance of preserving and living in one's own Rite! 


The Congregation explains that "Consequently it is not surprising that some members of this Oriental Church, having lived for a long time in a Latin ecclesiastic context, should experience a sense of disorientation after the erection of the separate hierarchy!" (Cardinal Leonardo Sandri, Prefect of the Oriental Congregation- in a recent letter to the migrants of the Diocese of Faridabad)


 Who is responsible for this? As mentioned by Cardinal Sandri, this is not at all surprising, but expected! It is a well expected consequence of the walls that are overwhelming with christian values. Still they keep on building the walls and tightening the security for them! Sad situation where even the congregation which is responsible for the preservation of Rites turns an agent of the Latins!


I don't think that it is a christian value to act like this! "Denying justice and preaching about the merciful father!" I am not that great to judge anyone, but I do believe that there is christian value in objecting the injustice!


*Cartoon By Judeson Kochuparamban

Friday, February 19, 2016

ഫരീദാബാദിൽ വത്തിക്കാൻ ഇടപെടൽ: ചില വസ്തുതകൾ


"സിറോ മലബാർ സംഘത്തിനു വൻ തിരിച്ചടി. ലോകമാസകലം സ്വന്തം പള്ളികളിൽ തന്നെ കൂടിയാലേ സിറോ മലബാർ കൂട്ടായ്മമയിൽ സ്ഥാനമുണ്ടായിരിക്കൂ എന്ന മെത്രാൻ സംഘത്തിന്റെ തീരുമാനം വത്തിക്കാൻ തള്ളികളഞ്ഞിരിക്കുന്നു.." ഫരീദാബാദ് മെത്രാൻ എടുത്ത ഒരു തീരുമാനത്തെ ചോദ്യം ചെയ്ത് ഡൽഹിയിലെ ഒരു കൂട്ടം സിറോ മലബാർ വിശ്വാസികൾ സമർപ്പിച്ച പരാതിയിൽ വത്തിക്കാൻ നല്കിയ ഉത്തരവിനെ തുടർന്നു പ്രചരിക്കുന്ന ഫെസ്ബ്ബുക്ക് പോസ്റ്റ്‌ ഇപ്രകാരമാണ്. തെറ്റിധാരണപരമായ ഒരു പ്രസ്താവനയാണിത്. ഇതിനോട് ചേർത്ത് കുറച്ച് ചിന്തകൾ പങ്കുവയ്ക്കട്ടെ.  

1. വത്തിക്കാനിൽ നിന്നുള്ള കത്ത് തുടങ്ങുന്നത് ഇപ്രകാരമാണ്.


          " For many years, the Archdiocese of Delhi as generously provided for the pastoral care of the Syro- Malabar faithful living within the confines of the ecclesial circumscription. Consequently it is not surprising that some members of this Oriental Church, having lived for a long time in a Latin ecclesial context, should experience a sense of disorientation after the erection of the Eparchy of Faridabad of the Syro- Malabar faithful. " 

    
പച്ചമലയാളത്തിൽ പറഞ്ഞാൽ "കലക്കവെള്ളത്തിൽ മീൻ പിടിയ്ക്കൽ" അതാണ്‌ ലക്ഷ്യം! ഇത് ആരുടെ തെറ്റാണ്? ഫരിദാബാദിൽ മാത്രമല്ല, ലോകം മുഴുവനും "കത്തോലിക്കാ ഐക്യത്തിന്റെ" പേരിൽ വ്യക്തി സഭകൾക്ക് അധികാരങ്ങൾ നിഷേധിക്കുകയും വിശ്വാസികൾക്ക് സ്വന്തം പാരമ്പര്യങ്ങൾ അനുസരിച്ചുള്ള കൂദാശകൾ പോലും നിഷേധിക്കുകയും ചെയ്തതുകൊണ്ട് സുവിശേഷ പ്രചാരണം ഞങ്ങളുടെ കുത്തകയാണെന്ന് പ്രഖ്യാപിച്ച് പൌരസ്ത്യ സഭകൾക്ക് "നോ എൻട്രി" ബോർഡും സ്ഥാപിച്ചിരിക്കുന്ന ലത്തീൻ ഭരണാധികാരികൾക്ക് ഇങ്ങനെ ഒരു പ്രസ്താവന നടത്താൻ എന്ത് അവകാശമാണ് ഉള്ളത്? 

രണ്ടാം വത്തിക്കാൻ കൗൺസിൽ പൗരസ്ത്യ സഭകൾക്കുള്ള ഡിക്രിയിൽ പറയുന്നത് ഇപ്രകാരമാണ് 

"..Means should be taken therefore in every part of the world for the protection and advancement of all the individual Churches and, to this end, there should be established parishes and a special hierarchy where the spiritual good of the faithful demands it.." (OE, Para 4)

കൌൺസിലിന്റെ സുവർണ്ണ ജൂബിലി കഴിഞ്ഞിട്ടും ഇതൊന്നും പ്രാവർത്തികമാക്കാത്ത ലത്തീൻ സഭാ നേതൃത്വം അല്പമെങ്കിലും ആത്മാർഥതയും സഹോദര സ്നേഹവും കാണിച്ചിരുന്നെങ്കിൽ ഇങ്ങനെയൊരു അവസ്ഥ ഒരിടത്തും ഉണ്ടാകില്ലായിരുന്നു. 

 "..All members of the Eastern Rite should know and be convinced that they can and should always preserve their legitimate liturgical rite and their established way of life.." (OE, Para 6)

മാതൃ സഭയുടെ പാരമ്പര്യങ്ങളിൽ വളരാനും അത് തലമുറകൾക്ക് പകർന്നു കൊടുക്കാനും അനുവദിക്കാതെ പാരമ്പര്യങ്ങളും വിശ്വാസവും സംരക്ഷിക്കണം എന്ന് പറയുന്നതിൽ എന്ത് ആത്മാർഥതയാണുള്ളത്?  

അതെങ്ങനാ ഇവരുടെ പെരുമാറ്റം കണ്ടാൽ കർത്താവ് ഇങ്ങനെ ആണ് പറഞ്ഞതെന്ന് തോന്നി പോകും "അന്തരം അവൻ തോമായെ വിളിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു നീ അങ്ങ് മലബാർ തീരത്ത് പോയി മ്മടെ ആൾക്കാരെ ശിഷ്യപ്പെടുത്തുക. അവൻ പത്രോസിനോട് ഇപ്രകാരം അരുളിച്ചെയ്തതു..അല്ലയോ വത്സല ശിഷ്യാ നീ ലോകമെങ്ങും പോയി സകല ജാതികളേം ശിഷ്യപ്പെടുത്തുക. ഇവന്മാർ അങ്ങ് ചെല്ലുവോ എന്ന് സംശയം ഉള്ളത് കൊണ്ട് ഇവർ പോകുന്നിടത്തും നീ പോയി ശിഷ്യപ്പെടുത്തണം...ആഗോള സഭയുടെ മുഴുവൻ തലവൻ നീയാകുന്നു. ബാക്കിയുള്ളവർ നിന്റെ അടിമകളും ആകുന്നു!!! "          

2. സിറോ മലബാർ വിശ്വാസത്തിൽ ജീവിക്കാതെ പേരിനു മാത്രം സിറോ മലബാർ ആകണം എന്ന ആവശ്യം. അതാണെല്ലോ വത്തിക്കാന് കത്തെഴുതിയവരുടെ ആവശ്യം. ഇതിനു പിന്നിൽ പല കാരണങ്ങൾ ഉണ്ടാകാം. എന്നിരുന്നാൽ തന്നെയും പ്രവാസി മേഖലകളിൽ സ്വന്തം സഭയുടെ പ്രവർത്തനങ്ങളിൽ ബോധപൂർവ്വം പങ്കുചേരാതെ നാട്ടിൽ വന്നു പത്രാസു കാണിക്കാൻ നസ്രാണി ആകണം എന്ന് പറയുന്നതിൽ ഉള്ള ഒരിത് വത്തിക്കാനിൽ ഉള്ളവർക്ക് മനസ്സിലാകില്ലെങ്കിലും സാമാന്യ വിജ്ഞാനം ഉള്ള ഏതൊരു മലയാളിക്കും മനസ്സിലാകും. അതൊന്നും മനസ്സിലാകാത്ത വത്തിക്കാനിൽ ഉള്ളവർ  ലത്തീൻ പള്ളിയിൽ പോയാലും റീത്ത് മാറാൻ പറ്റില്ല എന്ന് നിങ്ങൾ പറയുന്നതിനെ മാതൃ സഭയോടുള്ള സ്നേഹം കൊണ്ടാണെന്നു കരുതി മുക്തഖണ്ടം പ്രശംസിച്ചാലും സത്യം സത്യമല്ലാതാകുന്നില്ല. 

3. ലത്തീൻ പള്ളിയിൽ പോയി എന്ന് പറഞ്ഞു സ്വന്തം റീത്ത് മാറുന്നില്ല. അതിനാൽ തന്നെ ആ കാരണം പറഞ്ഞ് ആരെയും മാറ്റി നിർത്താൻ ആർക്കും അവകാശമില്ല. അതുകൊണ്ട് പ്രവാസി മേഖലകളിൽ സ്വന്തം പള്ളികളിൽ പോകാതെ ലത്തീൻ പള്ളിയിൽ പോകുന്നവർ കേരളത്തിലും അങ്ങനെ തന്നെ ചെയ്തോണം എന്ന് പറയാൻ സാങ്കേതികമായി ആർക്കും സാധിക്കില്ല. ഇത്തരത്തിൽ ഒരു തീരുമാനം സിറോ മലബാർ മെത്രാൻ സമിതി എടുത്തിട്ടുള്ളതായി യാതൊരു അറിവുമില്ല. ആയതിനാൽ ഫരീദാബാദ് മെത്രാന്റെ വാദത്തെ വത്തിക്കാൻ തിരുത്തിയതിനെ സിറോ മലബാർ മെത്രാൻ സംഘത്തിനേറ്റ വലിയ തിരിച്ചടി എന്നൊക്കെ വ്യാഖ്യാനിക്കുന്നത് തെറ്റിധാരണ പരത്തലാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ സിനഡിന്റെ ഒരു തീരുമാനങ്ങളെയും വകവയ്ക്കാത്ത ഒരു മെത്രാന്റെ തീരുമാനത്തെ വത്തിക്കാൻ തിരുത്തിയപ്പോൾ ആ പഴിയും സിനഡിന്റെ മേൽ കേട്ടിവയ്ക്കുന്നത് അത്യന്തം നീചമെന്നേ പറയാനൊള്ളൂ.

4.  പ്രവാസി മേഖലകളിൽ രൂപതകളും മറ്റ് സംവീധാനങ്ങളും ഒരുക്കുന്നത് മാതൃ സഭയുടെ വിശ്വാസവും പാരമ്പര്യങ്ങളും കൈമാറുവാനും പ്രവാസികൾക്ക് ആ വിശ്വാസത്തിലും പാരമ്പര്യങ്ങളിലും ജീവിക്കുവാൻ അവസരം ഒരുക്കുവാനും വേണ്ടിയാണ്. ഇതൊന്നും ഇല്ലാത്ത, ഈ ലക്ഷ്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന സംവീധാനങ്ങൾ കേവലം അധികാരം കാണിക്കാൻ വേണ്ടി മാത്രമുള്ളതാണ്. അവിടെയാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. മാതൃ സഭയുടെ വിശ്വാസത്തിനും പാരമ്പര്യങ്ങൾക്കും അയിത്തം കല്പിച്ച് ലത്തീൻ വിശ്വാസവും പാരമ്പര്യങ്ങളും അടിച്ചേൽപ്പിക്കുന്ന, പേരിൽ മാത്രം 'സിറോ മലബാർ' ആയ ഒരു പ്രത്യേക ഭരണക്രമത്തിന്റെ ആവശ്യമെന്താണ്? ഈ ഒരു ചിന്താഗതി ഉള്ളവർ പുതിയ സംവീധാനത്തോട് ചേർന്നുനില്കുന്നില്ലെങ്കിൽ അവരെ കുറ്റപ്പെടുത്താൻ സാധിക്കുമോ? ഓരോ വ്യക്തി സഭയ്ക്കും തനതായ വിശ്വാസവും പാരമ്പര്യങ്ങളും ഉണ്ടെന്നും അതിലാണ് ജീവിക്കേണ്ടതും വളരേണ്ടതും എന്നൊക്കെ പഠിപ്പിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്താൽ സ്വന്തം തനിമ മനസ്സിലാക്കുന്ന ഒരു വിശ്വാസിയും ആ ജീവിതത്തിൽ നിന്ന് മനപ്പൂർവ്വം മാറി നില്ക്കും എന്ന് വിശ്വസിക്കാൻ തരമില്ല. ഇതൊന്നും ഇല്ലാതെ കേവലം മറ്റൊരു ഭരണസംവീധാനം മാത്രമായി പ്രവാസി കേന്ദ്രങ്ങൾ അധപതിക്കുമ്പോൾ എന്തിനു അങ്ങൊട്ട് പോകണം എന്ന ചിന്താഗതി ന്യായമായും ആർക്കും ഉണ്ടാകാം. അതുകൊണ്ട് പ്രവാസി രൂപതകളും മറ്റ് സംവീധാനങ്ങളും എന്തിനു വേണ്ടിയാണോ സ്ഥാപിതമായത് ആ ലക്ഷ്യങ്ങളോട് ആത്മാർഥത പുലർത്തിയാൽ ഒരു പരിതിവരെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും. അല്ലാതെ നടത്തുന്ന ഇത്തരം ഭീഷണികളൊക്കെ കേവലം അധികാരമോഹം മാത്രമായാകും വിധിയെഴുതപ്പെടുക.

5. നമ്പർ 4 അനുസരിച്ചുള്ള ശ്രമങ്ങൾ പ്രവാസി കേന്ദ്രങ്ങളുടെ നേതൃത്വങ്ങളിൽ നിന്ന് ഉണ്ടാകുന്നില്ലെങ്കിൽ സഭാ നിയമങ്ങൾ അനുസരിച്ചുള്ള അവകാശങ്ങൾ നിഷേധിക്കുന്നു എന്ന് ചൂണ്ടികാട്ടി ഉത്തരവാദപ്പെട്ടവർക്കു കത്തെഴുതിയാൽ ഇത്തരം ഇടപെടലുകൾ ഇനിയും ഉണ്ടായികൂടായ്കയില്ല. അതുകൊണ്ട് പ്രവാസി മേഖലയിലുള്ള വിശ്വാസികൾക്ക് ഈ ഒരു സാധ്യത പരീക്ഷിക്കാവുന്നതാണ്. 

"The Christian faithful have the right to worship God according to the prescriptions of their own Church sui iuris, and to follow their own form of spiritual life consonant with the teaching of the Church." (Canon 17, CCEO)

" Besides the powers and faculties bestowed upon him by particular law it is the right and obligation of the protopresbyter to see to it that the Divine Liturgy and the divine praises are celebrated accord
ing to the prescriptions of the liturgical books.." (Canon 278 - §1, CCEO)

ഇതോടൊപ്പം തന്നെ സഭയുടെ ആരാധനാക്രമവും കൂദാശകളും എവിടെയെല്ലാം പരികർമ്മം ചെയ്യപ്പെടുന്നോ അതെല്ലാം സഭാ സിനഡിന്റെ നിർദേശങ്ങൾ പൂർണ്ണമായി പാലിച്ചുകൊണ്ടുതന്നെ ആകണം. ജനാഭിമുഖ കുർബാനയുൾപ്പടെയുള്ള രീതികൾക്ക് പ്രത്യേക സാഹചര്യം ഉയർത്തികാട്ടി സിനഡിന്റെ അനുവാദം നേടിയ ചുരുക്കം ചില രൂപതകൾക്കല്ലാതെ മറ്റാർക്കും- ഒരു പ്രവാസി കേന്ദ്രത്തിനും- അനുവാദമില്ല. അതുകൊണ്ട് സിനഡ് അനുശാസിക്കുന്ന ക്രമത്തിൽ തന്നെ വി. കുർബ്ബാനയും കൂദാശകളും പരികർമ്മം ചെയ്യണം എന്ന് നിഷ്കർഷിക്കുവാനും അങ്ങനെ ചെയ്യുന്നില്ലെങ്കിൽ നിയമപരമായി തന്നെ നേരിടുവാനും ഏതൊരു വിശ്വാസിക്കും അവകാശമുണ്ട്.     

6. റോമിൽ വലിയ പിടിപാടുണ്ടെന്നു ഒരു വിഭാഗം പറഞ്ഞു നടക്കുന്ന വ്യക്തിയുടെ പിടിപാടുകൾ കണ്ട സ്ഥിതിക്ക് ഇനിയെങ്കിലും റോമിലെ കാര്യസാധ്യത്തിനായി ഇദേഹത്തെ പ്രീണിപ്പെടുത്താനുള്ള ശ്രമങ്ങൾ അവസ്സാനിപ്പിച്ച് മാതൃ സഭയോട് ആത്മാർഥതയും സ്നേഹവും തന്റേടവുമുള്ള മെത്രാന്മാരെ ഉത്തരവാദിത്വപ്പെട്ട ചുമതലകൾക്ക് നിയോഗിക്കുവാൻ സഭാ നേതൃത്വം ശ്രദ്ധിച്ചാൽ അത് സഭയോട് ചെയ്യുന്ന ഒരു വലിയ നന്മയായിരിക്കും. 

Saturday, February 6, 2016

⛪ സഭയുടെ കൈപിടിച്ച് വലിയ നോമ്പിലേയ്ക്ക്

ആണ്ടുവട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട നോമ്പിലേയ്ക്ക് നാം പ്രവേശിക്കുകയാണ്. നമ്മുടെ സഭാ പാരമ്പര്യമനുസരിച്ച് നോമ്പ്കാലത്തെ ആദ്യ തിങ്കളാഴ്ചയോടെയാണ് നോമ്പ് ആരംഭിക്കുന്നത്. ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് ഉപവാസത്തിലും പ്രാർഥനയിലും ചിലവഴിക്കേണ്ട ദിവസം. 

പരിശുദ്ധ കുർബ്ബാനയും യാമപ്രാർഥനകളും നമ്മുടെ ആധ്യാത്മിക ജീവിതത്തിന്റെ അടിത്തറയും നട്ടെല്ലുമാണ്.  ദിവസം മുഴുവൻ വ്യാപിക്കത്തക്ക രീതിയിൽ ദിവസത്തിന്റെ 7 യാമങ്ങളിൽ പ്രാർഥിച്ചിരുന്ന യഹൂദ പാരമ്പര്യത്തിന്റെ തുടർച്ചയും, ശ്ലൈഹിക കാലം മുതൽ സഭ അനുഷ്ടിച്ച് പോരുന്ന പതിവും, സഭയുടെ ഔദ്യോഗിക പ്രാർത്ഥനകളുമാണ് യാമപ്രാർത്ഥനകൾ.

വലിയനോമ്പ് തുടങ്ങുന്നത് ഞായറാഴ്ച വൈകുന്നേരത്തെ റംശാ പ്രാർത്ഥനയോടെയാണ്. (ഞായറാഴ്ച സായാഹ്ന പ്രാർഥനയോടെ തിങ്കളാഴ്ച ആരംഭിക്കുകയാണ്.) ഞായറാഴ്ച സൂര്യാസ്തമയത്തിനു മുൻപ് അത്താഴം കഴിച്ച്, റംശാ പ്രാർത്ഥനയോടെ ആരംഭിച്ച്, ദിവസം മുഴുവൻ പ്രാർഥനയിൽ ചിലവഴിച്ച് തിങ്കളാഴ്ച വൈകുന്നേരം റംശാ പ്രാർത്ഥനയ്ക്ക് മുൻപ് ഭക്ഷണം കഴിച്ച് അവസാനിക്കുന്നതായിരുന്നു നമ്മുടെ നോമ്പ് ആരംഭ ദിവസം. 

സഭയുടെ ഈ വലിയ പാരമ്പര്യമനുസരിച്ച്, യാമപ്രാർഥനകൾ ചൊല്ലി ദൈവത്തെ സ്തുതിച്ചുകൊണ്ട് സഭയോടോത്ത് നോമ്പിലേക്ക് പ്രവേശിക്കുവാൻ ഏറ്റവും സ്നേഹത്തോടെ സ്വാഗതം ചെയ്യുകയാണ്. കഴിവതും എല്ലാ യാമങ്ങളിലും പ്രാർഥിക്കുവാൻ നമ്മുക്ക് ശ്രദ്ധിക്കാം. സമയക്രമം ചുവടെ ചേർക്കുന്നു.


  • ഞായർ (7-2-16) സൂര്യാസ്തമയത്തിനു മുൻപ്- അത്താഴം 
  • ഞായർ 6pm- റംശാ നമസ്ക്കാരം  
  • ഞായർ 9pm- ലെലിയാ നമസ്ക്കാരം 
  • തിങ്കൾ (8-2-16) 3am- ഖാലാ ദ്ശഹറാ 
  • തിങ്കൾ 6am- സപ്രാ നമസ്ക്കാരം
  • തിങ്കൾ 9am- ഖൂഥാആ നമസ്ക്കാരം 
  • തിങ്കൾ 12am- എന്ദാനാ നമസ്ക്കാരം 
  • തിങ്കൾ 3pm- ദ് ബസ്ശാ ശായീൻ 
  • തിങ്കൾ സൂര്യാസ്തമയത്തിനു മുൻപ്- അത്താഴത്തോടെ ഉപവാസം അവസാനിപ്പിക്കുന്നു                  


യാമപ്രാർഥനകൾ ചുവടെ നല്കിയിരിക്കുന്ന മൊബൈൽ ആപ്പുകളിലും വെബ്‌സൈറ്റുകളിലും ലഭ്യമാണ്.

1. എല്ലാ യാമങ്ങളിലെയും (7) പ്രാർഥനകൾക്ക്    
https://play.google.com/store/apps/details?id=org.praarthana.syromalabaryaamapraarthanakal      

2. സപ്രാ-റംശാ-ലെലിയാ പ്രാർഥനകൾ (ഈണങ്ങൾ പരിചിതമല്ലാത്തവർക്ക് റെക്കോർഡ്‌ ചെയ്ത ഗീതങ്ങൾ ഉണ്ട്) 
https://play.google.com/store/apps/details?id=com.nf.app.nasrani

3. എല്ലാ യാമങ്ങളിലെയും പ്രാർഥനകൾ അടങ്ങിയ 'തോമാ മാർഗ്ഗ കീർത്തനം' പുസ്തകത്തിന്റെ pdf ഡൌൺലോഡ് ചെയ്യാൻ 
http://www.nasranifoundation.org/books/pdf/thomamaargakeerthanangal.pdf

4. For the English Version (Divine Praises in Aramaic Tradition)
http://www.nasranifoundation.org/books/pdf/DivinePraisesinAramaicTradition.pdf  

പ്രാർഥനയിലും ഉപവാസത്തിലും ചിലവഴിക്കേണ്ട ഈ ദിവസത്തെ പ്രാധാന്യതിനനുസൃതമായ ക്രമീകരണങ്ങൾ നമ്മുടെ പള്ളികളിലും സ്ഥാപനങ്ങളിലും പ്രാർഥനാ കൂട്ടായ്മകളിലും ഒരുക്കിയാൽ ഒരു വലിയ അനുഗ്രഹമാകും. യാമപ്രാർഥനകൾ ചൊല്ലി, സഭയുടെ കൈപിടിച്ച്, വലിയ നോമ്പിലേയ്ക്ക് നമ്മുക്ക് പ്രവേശിക്കാം. അനുഗ്രഹപ്രധമായ ഒരു നോമ്പുകാലം ആശംസിക്കുന്നു. 😇

നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും  പിതാവായ ദൈവത്തിന്റെ സ്നേഹവും റൂഹാ ദ് കുദിശായുടെ സഹവാസവും നമ്മോടുകൂടെ ഉണ്ടായിരിക്കട്ടെ! 

ഈശോ മിശിഹായ്ക് സ്തുതിയായിരിക്കട്ട

Thursday, January 7, 2016

സ്ലീവാ* വിവാദം- ഒരു തിരിഞ്ഞുനോട്ടം!

ഞങ്ങൾ പണ്ട് തോമാ ശ്ലീഹയിൽ നിന്ന് വിശ്വാസം സ്വീകരിച്ച് മാർഗ്ഗം കൂടിയവരാ!!! അല്ലെങ്കിൽ അതി പുരാതന ക്രൈസ്തവ കുടുംബമാണ് ഞങ്ങളുടേത്...ഇത്തരത്തിൽ സ്വന്തം വിശ്വാസ പാരമ്പര്യത്തിൽ** അഭിമാനിക്കുന്നവരാണ് നസ്രാണികൾ . എന്നാൽ ഇവരിൽ പലരും അറിഞ്ഞോ അറിയാതെയോ പറയാതെ പറയുന്ന മറ്റൊന്ന് കൂടെ ഉണ്ട്! "ഞങ്ങളുടെ പൂർവ്വികർ പാഷണ്ടതക്കാരായിരുന്നു. അതായത് സത്യവിശ്വാസത്തിൽ നിന്ന് വ്യതിചലിച്ച് പോയ കൂട്ടം ആണ് ഞങ്ങളുടേത്" പരസ്പര വിരുദ്ധമായ രണ്ടു വാദങ്ങൾ ആണിതെന്നു ആർക്കും മനസ്സിലാകും! എന്നാൽ ഇതൊന്നും മനസ്സിലാക്കാത്ത ചില മാർഗ്ഗവാസികൾ ഇപ്പോഴും വർണ്ണകടലാസിൽ പൊതിഞ്ഞുകിട്ടിയ ഈ പാഷാണാവും നോക്കി വായിൽ കപ്പലോടിച്ച് കളിക്കുന്നു! ആ വർണ്ണകടലാസിൽ പൊതിഞ്ഞു വെച്ചിരിക്കുന്നത് മറ്റൊന്നുമല്ല! സ്വന്തം ചരിത്രം അറിയാത്ത നസ്രാണികളെ പറ്റിക്കാനും തമ്മിൽ തല്ലിച്ച് ഇല്ലാതാക്കാനും സ്വാർത്ഥ മോഹികൾ ഇറക്കി വിടുന്ന വിവാദങ്ങൾ തന്നെ! നസ്രാണി സഭയുടെ ചരിത്രത്തിൽ വിശ്വാസത്തെയും പാരമ്പര്യങ്ങളെയും ചോദ്യം ചെയ്തുകൊണ്ടുള്ള വിവാദങ്ങൾക്ക് ഒരു പഞ്ഞവും ഉണ്ടായിട്ടില്ല!

ആധുനിക സിറോ മലബാർ സഭയെ വെട്ടിമുറിച്ച വിവാദമായിരുന്നു മാർ തോമാ സ്ലീവായുടെ പേരിൽ അരങ്ങേറിയത്! സ്ലീവായ്ക്കെതിരെയുള്ള ഏറ്റവും വലിയ വാദം സ്ലീവ മാനിക്കെയരുടെതാണ് എന്നതായിരുന്നു. മാനിക്കേയ മതത്തെ കുറിച്ച് വസ്തുനിഷ്ഠമായി പഠിച്ച ചരിത്രകാരന്മാർ എല്ലാവരും ഏക സ്വരത്തിൽ പറയുന്നത് അവർ സ്ലീവായുടെ ഒരു വകഭേതവും ഉപയോഗിച്ചിരുന്നു എന്നതിന് യാതൊരു തെളിവും ഇല്ല എന്നാണ്. എന്നാൽ നമ്മുടെ ആൾക്കാർക്ക് മാർതോമ്മ സ്ലീവ മാനിയുടേതായി! ഇതാണ് മുകളിൽ പ്രസ്താവിച്ച 'പറയാതെ പറയുന്ന വാദം!' 16- ആം നൂറ്റാണ്ടു വരെ നസ്രാണികളുടെ എല്ലാ പള്ളികളിലും അതി വിശുദ്ധ സ്ഥലമായ മദ്ബഹായുടെ കിഴക്കേ ഭിത്തിയിൽ ഉണ്ടായിരുന്ന ഏക വസ്തു മാർ തോമ്മാ സ്ലീവായായിരുന്നു എന്ന് എല്ലാ ചരിത്രകാരന്മാരും സഞ്ചാരികളും എഴുതിവച്ചിരിക്കുന്ന ചരിത്രമാണ്! നസ്രാണികളുടെ പള്ളികൾ ഒട്ടനവധി സ്ലീവാകളാൽ അലങ്കൃതമായിരുന്നുവെന്നും നസ്രാണികൾക്ക് സ്ലീവായോടുണ്ടായിരുന്ന സവിശേഷമായ ഭക്തിയും ബഹുമാനവും തങ്ങൾ വരുന്നതിനും വളരെ പണ്ടുമുതലേ ഉണ്ടായിരുന്നതാകാമെന്നും, 16-ആം നൂറ്റാണ്ടിൽ എഴുതിവച്ചിരിക്കുന്നത്, നസ്രാണി സഭയ്ക്ക് ഏറ്റവുമധികം ദ്രോഹം ചെയ്ത, ഉദയംപേരൂർ സമ്മേളനം വിളിച്ചു കൂട്ടിയ മേനെസിസ് മെത്രാപോലിത്തയുടെ,  സ്വന്തം ചരിത്രകാരനായ ഗുവായാണ്. ഇത്തരത്തിൽ നമ്മുടെ പൂർവ്വികർ പരിപാവനമായി വണങ്ങിയിരുന്ന, നമ്മുടെ പള്ളികളിലെ അതി വിശുദ്ധ സ്ഥലത്ത് സ്ഥാപിക്കപ്പെട്ടിരുന്ന സ്ലീവ മാനിക്കേയരുടേതാണ്  എന്ന് പറയുന്നതും നമ്മുടെ പൂർവ്വികർ മാനിക്കെയരോ പാഷണ്ടാതക്കാരോ ആയിരുന്നു എന്നു പറയുന്നതും തമ്മിൽ എന്താണ് വ്യത്യാസം? 2000 വർഷത്തെ പാരമ്പര്യം പറഞ്ഞുനടക്കുന്നവർ തന്നെ സ്ലീവായെകുറിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് സ്വയം അപഹാസ്യരാകുന്ന ദയനീയ അവസ്ഥ. 


1972 ൽ മാർ തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ  1900-ആം വാർഷിക സ്മാരകമായി കേന്ദ്ര സർക്കാർ തപാൽ സ്റ്റാമ്പ് പുറത്തിറക്കിയപ്പോൾ അതിൽ മാർ തോമാ നസ്രാണികളുടെ വിശ്വാസത്തിൽ ജന്മം കൊണ്ട മാർ തോമാ സ്ലീവ തന്നെ മതിയെന്ന് ഭാരതത്തിലെ എല്ലാ മെത്രാന്മാരും ഒറ്റക്കെട്ടായി  എടുത്ത തീരുമാനം ആയിരുന്നു. കർദിനാൾ മാർ പാറെക്കാട്ടിൽ ആയിരുന്നു അന്ന് സിറോ മലബാർ സഭയുടെ തലവൻ. പിന്നീട് നടന്ന മെത്രാന്മാരുടെ ചീഞ്ഞു നാറിയ രാഷ്ട്രിയ കളികളിൽ നിർഭാഗ്യവശാൽ സ്ലീവായും വലിച്ചിഴക്കപ്പെട്ടു! സ്ലീവായ്ക് പ്രാധാന്യം കൊടുത്ത മെത്രാന്മാരുടെ എതിർ ചേരിയിൽ നിന്ന് ഉയർന്നു കേട്ട വാദ മുഖങ്ങൾ മുകളിൽ വർണ്ണിച്ചവയായിരുന്നു! സ്ലീവ പരസ്യമായി കത്തിക്കുന്ന സംഭവങ്ങൾ വരെ ഉണ്ടായി. ഒരു മെത്രാന് പണി കുരിശുകൃഷി ആണെന്നും ചാണകവെള്ളത്തിൽ മുക്കി നാടുനീളെ അദ്ദേഹം കുരിശ് കുഴിചിട്ടിട്ടുണ്ടെന്നും വരെ പറഞ്ഞു നടന്നു! മൈലാപ്പൂരിനു പുറമേ ഗോവ, ആലങ്ങാട്ട്, കടമറ്റം, കോതനല്ലൂർ, മുട്ടുചിറ, കോട്ടയം എന്നീ സ്ഥലങ്ങളിൽ നിന്ന് പൌരാണികമായ സ്ലീവാകൾ കണ്ടെടുത്തിട്ടുണ്ട്. ഇവയൊന്നും മേൽ പറഞ്ഞ മെത്രാന്റെ രൂപതയിൽ പെട്ട പള്ളികൾ അല്ല! ഏറ്റവും പൌരാണികമായാത് എന്ന് ആധുനിക ചരിത്രകാരന്മാർ അനുമാനിക്കുന്നത് ആലങ്ങാട്ട് സ്ലീവായാണ്. ദൈവദാസൻ ജോസഫ് പഞ്ഞിക്കാരൻ അച്ചനാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ഈ സ്ലീവ 1931 ൽ കണ്ടെടുക്കുന്നത്. ഇതേ തുടർന്നു മാർ അഗസ്റ്റിൻ കണ്ടത്തിൽ മെത്രാപൊലീത്ത സ്ലീവായുടെ സവിശേഷ പാരമ്പര്യത്തെക്കുറിച്ച് എറണാകുളം മിസ്സത്തിൽ എഴുതുകയും ചെയ്തിരുന്നു. ഇതെല്ലാം മറന്നുകൊണ്ടായിരുന്നു സ്ലീവയെ ശപിച്ചു തള്ളാനുള്ള പ്രവർത്തനങ്ങൾ. ആ കഷ്ടപ്പാടുകൾ ഒന്നും തന്നെ വെറുതേയായില്ല!  വിശ്വാസികളുടെ മനസ്സിൽ ആഴത്തിൽ തന്നെ ഈ വാദങ്ങൾ പതിഞ്ഞിരുന്നു. ഒരു കാലത്ത് പൂർവ്വികർ ഏറ്റവും പ്രാധാന്യത്തോടെ വണങ്ങിയിരുന്ന സ്ലീവയെ 'പാഷണ്ട കുരിശാക്കി ശപിച്ച് തള്ളി' എന്ന് തന്നെ പറയാം.


ഈ വിവാദങ്ങൾ കൊണ്ട് ആര് എന്ത് നേടി? സഭയ്ക്ക് ഇവ സമ്മാനിച്ചത് തീരാ നഷ്ടങ്ങൾ മാത്രമായിരുന്നു. സ്ലീവാ വിവാദവും  ഇതിനെ തുടർന്നുണ്ടായ മറ്റു വിവാദങ്ങളും സഭയ്ക്ക് നല്കിയത് സ്വന്തം ചരിത്രത്തെ കുറിച്ച് അജ്ഞരായ തലമുറകളെ ആയിരുന്നു! അജ്ഞതയെക്കാൾ ഉപരിയായി സ്വന്തം പിതാമഹന്മാർ ജീവനുതുല്ല്യം സ്നേഹിച്ച പാരമ്പര്യങ്ങളെ നിഷേധിക്കുവാനും വിലകുറച്ച് കാണുവാനും പുശ്ചിച്ച് തള്ളുവാനും മാത്രം അറിയാവുന്ന തലമുറകൾ. സ്വന്തം പിതാമഹന്മാർ എന്തിനു വേണ്ടിയാണോ പോരാടിയത് അതിനേക്കാൾ നീചമായ കാര്യങ്ങൾ കണ്മുൻപിൽ  അരങ്ങേറിയിട്ടും അതൊന്നും മനസ്സിലാക്കാനാവാതെ അത് ചെയ്യുന്നവരെ പല്ലക്കിലേറ്റുന്ന തലമുറ! ഉറങ്ങുന്നവരെ ഉണർത്താം. ഉറക്കം നടിക്കുന്നവരെയോ? സത്യം ഇങ്ങനെയെല്ലാം ആയിരിക്കേ എന്റെയോ നിങ്ങലുടെയൊ ജീവിതകാലത്ത് ഇതിനു മാറ്റം വരാൻ പോകുന്നില്ല എന്ന് പറയുന്ന ഇടയ ശ്രേഷ്ടന്മാർ! 


സ്ലീവാ അലങ്കരിച്ചിരുന്ന അതി വിശുദ്ധ സ്ഥലം ഇന്ന് മഹാ ഭൂരിപക്ഷം പള്ളികളിലും കേവലം 4-5 നൂറ്റാണ്ടുകൾ മാത്രം മുൻപ് വിദേശ മിഷനറിമാർ അവതരിപ്പിച്ച ക്രൂശിത രൂപങ്ങളും മറ്റു പ്രതിമകളും കയ്യടക്കി കഴിഞ്ഞു. ഇതൊന്നും ഇല്ലാത്ത ഒരു മദ്ബഹ ഇന്ന് പലർക്കും സങ്കല്പിക്കാൻ പോലും സാധ്യമല്ലാതായി. മദ്ബഹായിൽ നമ്മുടെ പാരമ്പര്യം അനുസരിച്ച് സ്ലീവായാണ് വയ്ക്കേണ്ടത് എന്ന വാദത്തെ ഈശോയുടെ പീഡാനുഭവത്തോടും ക്രൂശിതരൂപത്തോടുമുള്ള നിന്ദനമായി പോലും പലരും ചിത്രീകരിച്ചു. നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനം ഈശോയുടെ ഉത്ഥാനമാണ്. ഉത്ഥാന കേന്ദ്രീകൃതമായ ജീവിതമായിരുന്നു ആദിമ സഭകളുടെത്. ശൂന്യമായ കല്ലറയും ശൂന്യമായ സ്ലീവായും ഉത്ധിതന്റെ പ്രതീകമായി അവർ കണ്ടിരുന്നു. അതിനാൽ തന്നെ ശൂന്യമായ സ്ലീവായാണ് ആദിമ നൂറ്റാണ്ടുകൾ മുതൽ സഭയിൽ ഉപയോഗിച്ച് പോന്നിരുന്നത്. മദ്ധ്യ നൂറ്റാണ്ടുകളിൽ പാശ്ചാത്യ നാടുകളിൽ വിശ്വാസത്തിനു ക്ഷതം സംഭവിച്ച അവസരത്തിൽ മനുഷ്യന്റെ വൈകാരികതയെ ചൂഷണം ചെയ്തുകൊണ്ട് വളർന്നുവന്ന പീഡാനുഭവ ഭക്തി പ്രസ്ഥാനങ്ങളാണ് ക്രൂശിത രൂപങ്ങൾക്ക് പ്രാധാന്യം നല്കിയത്. ക്രമേണ ലാറ്റിൻ സഭ മുഴുവനിലും, മിഷനറിമാർ മുഖേന നസ്രാണികളുടെ ഇടയിലും ഇവ കടന്നുവന്നു. തല്ഫലമായി നമ്മുടെ വിശ്വാസത്തിന്റെ പ്രകാശനമായിരുന്ന സ്ലീവാ വിസ്മൃതിയിലാണ്ടു. 


നമ്മുടെ ആരാധനക്രമപ്രകാരം മദ്ബഹ സ്വർഗത്തിന്റെ പ്രതീകമാണ്. ഭൂമിയിലെ സ്വർഗമാണ്. അവിടെ കർത്താവ്‌ ഇപ്പോഴും കുരിശിൽ തൂങ്ങുന്നു! എന്തൊരു വിരോധാഭാസം! നമ്മുടെ സ്ലീവായ്ക് അർഹമായ പ്രാധാന്യം നല്കേണ്ടത് നമ്മുടെ കടമയാണ്. പൂർവ്വ പിതാക്കന്മാർ ജീവനുതുല്ല്യം സ്നേഹിച്ച സ്ലീവായെ, നമ്മുടെ വിശ്വാസത്തിന്റെ പ്രകാശനമായ സ്ലീവായെ ഏറ്റവും പ്രാധാന്യത്തോടെ നമ്മുടെ പള്ളികളിലും ഭവനങ്ങളിലും ഹൃദയങ്ങളിലും പുന പ്രതിഷ്ടിയ്ക്കാൻ എന്നാണു നമ്മുക്ക് സാധിക്കുന്നത്? 


*സ്ലീവാ എന്ന പദം തന്നെ നമ്മുക്ക് അന്യമായി കഴിഞ്ഞു. ആദിമ നൂറ്റാണ്ടു മുതൽ നമ്മുടെ ആരാധനാ ഭാഷയായ, പൌരസ്ത്യ സുറിയാനിയിൽ നിന്ന് കടംകൊണ്ട പദമാണ് സ്ലീവ. സുറിയാനിയിൽ സ്ലീവായ്ക്ക് കുരിശ് എന്നും ക്രൂശിതൻ എന്നും അർത്ഥമുണ്ട്. തമിഴിൽ ഇന്നും സിലുവയ് എന്ന പദമാണ് ഉപയോഗിക്കുന്നത്. 16-ആം നൂറ്റാണ്ടോടെ മലയാളീകരിക്കപ്പെട്ട 'കുരിശ്' എന്ന പദം സ്ലീവായെ വിഴുങ്ങി കളഞ്ഞു എന്ന് പറഞ്ഞാൽ അതിശയോക്തി ആകില്ല! പള്ളി, ശ്ലീഹ, കത്തനാർ, മാമ്മോദീസ എന്ന് തുടങ്ങി നമ്മൾ പരമ്പരാകതമായി ഉപയോഗിച്ചിരുന്ന പല വാക്കുകളും ഇതുപോലെ ഇന്ന് നമ്മുക്ക് അന്യമാവുകയാണ്.  ദൈവാലയം, അപ്പസ്തോലൻ, അച്ചൻ, ജ്ഞാനസ്നാനം എന്ന് തുടങ്ങി സംസ്കൃതത്തിൽ നിന്നും ആംഗലേയ ഭാഷയിൽ നിന്നുമൊക്കെ മലയാളീകരിച്ച പദങ്ങളുടെ ഉപയോഗം മൂലം വിസ്മൃതിയിലാകുന്നത് 2000 വർഷങ്ങൾക്കൊണ്ട് നമ്മുടെ സമൂഹം ഭാഷയ്ക്ക് നല്കിയ സംഭാവനകളാണെന്നു നമ്മുക്ക് മറക്കാതിരിക്കാം.


**തോമാ ശ്ലീഹാ മാമ്മോദീസ മുക്കിയ ബ്രാഹ്മണ കുടുംബമാണ് ഞങ്ങളുടേത് എന്ന അസംബന്ധം വിളിച്ച് പറയുന്നവരും കുറവല്ല!- ആ കാലത്ത് ബ്രാഹ്മണർ എന്ന വിഭാഗം പോലും കേരളത്തിൽ നിലവിലില്ലായിരുന്നു! പൊങ്ങച്ചം കാണിക്കാൻ പലരും പറയുന്ന ഈ നമ്പൂതിരി പാരമ്പര്യമാണ് തോമാ ശ്ലീഹ ഭാരതത്തിൽ വന്നിട്ടില്ല എന്ന് പറയുന്നവർ അതിനു അടിസ്ഥാനമായി നിരത്തുന്ന കാരണങ്ങളിൽ ഒന്ന്! പൂർവ്വികർ നമ്പൂതിരിമാരാണെങ്കിൽ തോമാശ്ലീഹായുമായി യാതൊരു ബന്ധവും നസ്രാണികൾക്ക് ഇല്ലെന്നു അങ്ങീകരിച്ചു കൊടുക്കേണ്ടിവരും! 


ഭാരതത്തിൽ മാർ തോമാ സ്ലീവ കണ്ടെത്തിയ സ്ഥലങ്ങളിലൂടെ ഒരു ചരിത്ര യാത്ര. ഡോകുമെന്ററി കാണാം.


https://www.youtube.com/watch?v=lrl5fLaA6KM


Related Posts Plugin for WordPress, Blogger...