+++A venture of Rooha Media+++

"be the real mar thoma nazranis by following the nazrayen, through the way shown by mar thoma sleeha and.... work for the welfare of the church and the nation.."

Sunday, December 20, 2015

St. Thomas Cross: A Historical Journey


On December 18, 2015-Feast of the Miraculous Cross of Mylapore, Rooha Media proudly presents our first video production: St Thomas Cross- a historical journey

A documentary on the ancient Crosses discovered from the various places in India. 


Watch & Share with your friends

Sunday, September 13, 2015

നസ്രായരുടെ സ്ലീവ ഭക്തി

"നാഥനിലെന്നും  നമ്മുടെ ഹൃദയം ആനന്ദിച്ചീടും 
സ്ലീവ നമ്മൾക്കെന്നും നന്മകൾ തന്നുറവിടമാം.
രക്ഷിതമായതു വഴിയായ് മർത്യഗണം കർത്താവേ 
കുരിശിത് ഞങ്ങൾക്കെന്നും ശക്തിയെഴും കോട്ടയുമാം.
ദുഷ്ടനെയും അവൻ കെണികളുമതുവഴി നാം വിജയിച്ചിടട്ടെ." 
(സ്ലീവാ ചുംബനം: സിറോ മലബാർ സഭയുടെ റാസാ കുർബാന )

പൌരസ്ത്യ സഭകൾക്ക് സ്ലീവായോടുള്ള ഭക്തിയും വണക്കവും വളരെ വലുതായിരുന്നു. രക്ഷകനായ മിശിഹായുടെ വിജയക്കൊടിയായ സ്ലീവ നസ്രായർക്ക് പ്രത്യാശയുടെ അടയാളമായി. സ്ലീവായുടെ പരസ്യമായ വണക്കം 4 ആം നൂറ്റാണ്ടിൽ മിശിഹാ മരിച്ച സ്ലീവായുടെ ശേഷിപ്പുകൾ ഹെലേന രാജ്ഞി കണ്ടെടുക്കുന്നതോടും കോണ്‍സ്ടന്റൈൻ ചക്രവർത്തി സഭയ്ക്ക് സ്വാതന്ത്ര്യം നല്കിയതോടും കൂടെ ആണെങ്കിലും സ്ലീവായുടെ രഹസ്യമായ ഉപയോഗം അതിനു മുൻപും ഉണ്ടായിരുന്നു. ഇറാഖിൽ നിന്നും കണ്ടെടുത്ത രണ്ടാം നൂറ്റാണ്ടിലെ കല്ലറകളിൽ സ്ലീവ ആലേഘനം ചെയ്യപ്പെട്ടിരുന്നു. ആദിമ സഭ സ്ലീവായെ, സ്ലീവായിൽ മരിച്ച് ഉയർത്തെഴുന്നേറ്റ മിശിഹായുടെ, വിജയത്തിന്റെ അടയാളമായാണ് കണ്ടിരുന്നത്. അതിനാൽ തന്നെ സ്ലീവായിൽ തൂങ്ങികിടക്കുന്ന ഈശോയെ അവർ ചിത്രീകരിച്ചിരുന്നില്ല. ശൂന്യമായ സ്ലീവായും ശൂന്യമായ കല്ലറയും അവർക്ക് ഉദ്ധിതന്റെ പ്രതീകം ആയിരുന്നു.    

കാലക്രമത്തിൽ ഓരോ സഭകളിലും പ്രാദേശിക തനിമയോടെ സ്ലീവാകൾ രൂപംകൊണ്ടു. എന്നാൽ അലങ്കാരങ്ങളിൽ വ്യത്യസ്തതകൾ ഉണ്ടെങ്കിലും കേന്ദ്ര ഭാഗമായ- ശൂന്യമായ പുഷ്പിത സ്ലീവ- പൊതുവായി എല്ലായിടത്തും കാണാൻ സാധിക്കും. ആറാം നൂറ്റാണ്ടിൽ തന്നെ പൌരസ്ത്യർ മദ്ബഹയുടെ കിഴക്കേ ഭിത്തിയിൽ സ്ലീവാ സ്ഥാപിച്ചു വണങ്ങിയിരുന്നു. എന്നാൽ ലത്തീൻ സഭയിൽ ഈ പതിവ് ആരംഭിക്കുന്നത് പന്ത്രണ്ടാം നൂറ്റാണ്ടിനു ശേഷമാണ്. 

ഭാരത സഭയുടെ വിശ്വാസത്തിലും പാരമ്പര്യങ്ങളിലും ഭാരതീയ ശില്പകലയിലും ജന്മം കൊണ്ടതാണ് മാർ തോമ സ്ലീവാകൾ എന്ന് അറിയപ്പെടുന്ന ശൂന്യമായ പുഷ്പിത സ്ലീവാകൾ. മാർ തോമാ നസ്രാണികളുടെ സ്ലീവാ എന്ന നിലയിലാണ് മാർ തോമാ സ്ലീവ എന്ന പേരുവന്നത്. മാർ തോമാ സ്ലീവാകൾ രചിക്കപ്പെട്ടത് ആറ്- ഏഴ് നൂറ്റാണ്ടുകളിൽ ആണെന്ന് ചരിത്രകാരന്മാർ അനുമാനിക്കുന്നു. ഭാരതത്തിൽ മൈലാപൂർ, ഗോവ, ആലങ്ങാട്ട്, മുട്ടുചിറ, കോതനല്ലൂർ, കടമറ്റം, കോട്ടയം എന്നിവിടങ്ങളിൽ നിന്ന് പുരാതന സ്ലീവാകൾ കണ്ടെടുത്തിട്ടുണ്ട്. കാശ്മീരിലെ ലഡാക്കിൽ എട്ടാം നൂറ്റാണ്ടിലേതെന്നു അനുമാനിക്കുന്ന സ്ലീവായുടെ കൊത്തുപണികളും പൌരസ്ത്യ സുറിയാനി ലിഖിതങ്ങളും MST വൈദികർ കണ്ടെത്തുകയുണ്ടായി. ഗോവയിലെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന (മാർ തോമാ ശ്ലീഹ രക്തസാക്ഷിത്വം വരിച്ച കുന്തത്തിന്റെ മുന സൂക്ഷിച്ചുവയ്ക്കാൻ ഉപയോഗിച്ചിരുന്ന) കൽതൂണിൽ സ്ലീവ കൊത്തിവച്ചിട്ടുണ്ട്.  ചങ്ങനാശ്ശേരി മെത്രാപൊലീത്തൻ പള്ളിയങ്കണത്തിലെ പഴയ പള്ളിയിൽ പതിനാലാം നൂറ്റാണ്ടിലെ സ്ലീവ കാണാൻ സാധിക്കും. പുരാതന നസ്രായ ഭവനങ്ങളിലും സ്ലീവ കൊത്തിവച്ചിരിന്നു.

മിഷനറിമാരുടെയും സഞ്ചാരികളുടെയും വിവരണങ്ങളിൽ നിന്ന് നസ്രാണികളുടെ എല്ലാ പള്ളികളിലും മാർ തോമാ സ്ലീവായെ മദ്ബഹായിൽ പ്രതിഷ്ടിച്ച് ആധരപൂർവ്വം വണങ്ങിയിരുന്നു എന്ന് കാണാൻ സാധിക്കും, ഉധയമ്പെരൂർ സൂനഹദോസ് വിളിച്ചുകൂട്ടിയ ഗോവ മെത്രാപൊലീത്ത അലക്സാണ്ടർ മെനെസിസ്സിന്റെ ചരിത്രകാരാൻ അന്റോണിയോ ഗുവായുടെ "ജൊർനാദൊ" എന്ന ഗ്രന്ഥത്തിൽ നസ്രായരുടെ പള്ളികളിൽ മൈലാപൂരിൽ മാർ തോമാ ശ്ലീഹ രക്തസാക്ഷിത്വം വരിച്ച സ്ഥലത്തുനിന്നു കണ്ടെടുക്കപ്പെട്ട മാർ തോമാ സ്ലീവയൊടു സാമ്യമുള്ള സ്ലീവാകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് രേഖപെടുത്തിയിരിക്കുന്നു. മറ്റൊരു അവസരത്തിൽ നസ്രായർ സ്ലീവായൊടു വളരെയധികം ഭക്തി ഉള്ളവരാണെന്നും ഈ ഭക്തി എന്ന് തുടങ്ങി എന്ന് നിശ്ചയമില്ലെന്നും  എന്നാൽ മൈലാപ്പൂരിലെ അത്ഭുത സ്ലീവ കണ്ടെടുക്കുന്നതിനും വളരെ മുമ്പേ ഉണ്ടായിരുന്നതാണെന്നും  ഗുവായോ വിവരിക്കുന്നു. സ്ലീവാ അടയാളം വരയ്ക്കുന്നത് തന്നെ നസ്രായർക്ക് ഒരു കൂദാശയായിരുന്നു. സ്ലീവായിലും സ്ലീവാ അടയാളത്തിലും സകലതും വിശുധീകരിക്കുന്ന ജീവിതമായിരുന്നു നസ്രായരുടെത്. സ്ലീവായോടുള്ള ബഹുമാനാധരവുകൾ വിളിച്ചു പറയുന്ന മനോഹാരമായ കർമ്മമാണ്‌ റാസാ കുർബ്ബാനയിലെ സ്ലീവാ ചുംബനം.  

സ്ലീവായുടെ ഉപയോഗം നസ്രായരുടെ ഇടയിൽ മൂന്നു വിധത്തിൽ ആയിരുന്നു. ഒന്നാമതായി നസ്രായ പുരുഷന്മാർ കുടുമിയിലും സ്ത്രീകൾ കഴുത്തിലെ മാലയിലും സ്ലീവ അണിഞ്ഞിരുന്നു. സ്വർണം, വെള്ളി, തടി മുതലായവയിൽ തീർത്ത സ്ലീവാകൾ ആയിരുന്നു അവ. രണ്ടാമതായി നമ്മുടെ പള്ളികളുടെ നേരെ മുൻപിലായി വലിയ കരിങ്കൽ സ്ലീവാകൾ സ്ഥാപിച്ചിരുന്നു. ഇന്നും നമ്മുടെ പുരാതന പള്ളികളിൽ 14-15 നൂറ്റാണ്ടുകളിലെ കരിങ്കൽ സ്ലീവാകൾ കാണാൻ സാധിക്കും. മൂന്നാമത്തെതാണ് മാർ തോമാ സ്ലീവാകൾ എന്നറിയപ്പെടുന്ന പുഷ്പിത സ്ലീവാകൾ. ഇവ സ്ഥാപിക്കപ്പെട്ടിരുന്നത് പള്ളിക്കകത്ത് അതിവിശുദ്ധ സ്ഥലമായ മദ്ബഹായുടെ കിഴക്കേ ഭിത്തിയിൽ കേന്ദ്രഭാഗത്ത് ആയിരുന്നു. ഇതിൽ നിന്നു തന്നെ നസ്രായർക്ക് മാർ തോമാ സ്ലീവായോടുള്ള ബഹുമാനാധരവുകൾ എന്തുമാത്രം ആയിരുന്നുവെന്നു നമ്മുക്ക് മനസ്സിലാക്കാം. 

മാർ സ്ലീവായുടെ പുകഴ്ചയുടെ തിരുനാൾ ആഘോഷിക്കുന്ന ഈ അവസരത്തിൽ നമ്മുക്ക് ആത്മശോധന  നടത്താം. നമ്മുടെ പൂർവ്വികർക്ക് സ്ലീവായോടുണ്ടായിരുന്ന ഭക്തിയും ബഹുമാനവും ഒക്കെ ഇന്ന് നമ്മളും സഭയും സ്ലീവായ്ക്ക് കൊടുക്കുന്നുണ്ടോ എന്ന്. സ്ലീവായിൽ ആനന്ദിക്കുവാനും നന്മകളുടെ ഉറവിടമായ സ്ലീവായിൽ അഭയം കണ്ടെത്തുവാനും സ്ലീവായിൽ വിജയം വരിക്കുവാനും നമ്മുക്ക് സാധിക്കട്ടെ. 

"ശരണം ഞങ്ങൾ തേടീടൂന്നു തിരുനാമത്തിൽ 
സ്ലീവ നമ്മൾക്കെന്നും നന്മകൾ തന്നുറവിടമാം.
രക്ഷിതമായതു വഴിയായ് മർത്യഗണം കർത്താവേ 
കുരിശിത് ഞങ്ങൾക്കെന്നും ശക്തിയെഴും കോട്ടയുമാം.
ദുഷ്ടനെയും അവൻ കെണികളുമതുവഴി നാം വിജയിച്ചിടട്ടെ.." 
(സ്ലീവാ ചുംബനം: സിറോ മലബാർ സഭയുടെ റാസാ കുർബാന )

Friday, August 28, 2015

ദിവ്യകാരുണ്യ പ്രദക്ഷണവും ആരാധനയും വി. കുർബാനയും


ദിവ്യകാരുണ്യ ആരാധനക്കും പ്രദക്ഷിനതിനും വി. കുരബാനയെക്കാൾ പ്രാധാന്യം ചിലര് കൊടുത്തു കാണുന്നത് കൊണ്ടാണ് ഇതെഴുതുന്നത്. എങ്ങനെയെങ്കിലും എത്രയും വേഗം വി. കുർബാന ചൊല്ലി തീർത് ആഘോഷപൂർവ്വകമായ ദിവ്യ കാരുണ്യ ആരാധനയും ദിവ്യകാരുണ്യ പ്രദക്ഷിണവും കുരിശിന്റെ വഴികളും നൊവേനയും ഒക്കെ നടത്താൻ ധൃതി കൂട്ടുന്ന വൈദികരെയും കുർബാനയിൽ എങ്ങനെയെങ്കിലുമൊക്കെ പങ്കെടുത്തോ പങ്കെടുക്കാതെ തന്നെയോ അത്യദികം ഭയഭക്തി ബഹുമാനാധരവുകളോടെ ഭക്താഭ്യാസങ്ങളിൽ പങ്കെടുക്കുന്ന ദൈവജനത്തെയും ധാരാളമായി കാണാറുണ്ട്. അറിവില്ലായ്മ്മ കൊണ്ടാകാം! അറിവുള്ളവർ പറഞ്ഞുകൊടുക്കാൻ പലപ്പോഴും മറന്നുപോവുകയും ചെയ്യുന്നു!

നമ്മുടെ ഏറ്റവും വലിയ പ്രാർഥന വി.കുർബാനയാണ്. അപ്പവും വീഞ്ഞും ഈശോ മിശിഹായുടെ തിരുശരീരവും തിരുരക്തവും ആയി മാറുന്ന മഹാ അദ്ഭുതം. മിശിഹാ രഹസ്യതിന്റെ മഹനീയ ആഘോഷം. എന്നാൽ പലരുടെയും ചിന്തകളിലും പ്രവർത്തികളിലും ദിവ്യകാരുണ്യ ആരാധനയ്കും ദിവ്യകാരുണ്യ പ്രദക്ഷിനതിനുമൊക്കെ ഉപയോഗിക്കാനുള്ള വി. കുർബാന ഉണ്ടാക്കാനുള്ള ഒരു ഉപാധി മാത്രമാണോ വി. കുർബാനയർപ്പണം എന്ന് തോന്നിപോകുന്നു!

എത്ര ഭയഭക്തി ബഹുമാനാധരവുകലോടെയാണ് ദിവ്യകാരുണ്യ ആരാധനയിലും ദിവ്യകാരുണ്യ പ്രദക്ഷിണത്തിലും ഒക്കെ നാം പങ്കെടുക്കുന്നത്? "എഴുന്നുള്ളുന്നു രാജാവ് എഴുന്നുള്ളുന്നു.. " എന്ന പാട്ട് പോലെ, അരുളിക്കായിൽ കുർബാനയായി വിശ്വാസികൾക്ക് നടുവിലൂടെ കടന്നുവരുന്ന ഈശോയ്ക്ക് രാജകീയ സ്വീകരണം തന്നെയാണ് നാം നല്കുന്നത്. എഴുനേറ്റു നിക്കുന്നു, തല കുനിക്കുന്നു, മുട്ടേൽ നില്കുന്നു, താണ് വണങ്ങുന്നു, കൈവിരിച്ച് പിടിച്ചു പ്രാര്തികുന്നു, നെഞ്ചോടു ചേർത്ത് വെച്ച് പ്രര്തിക്കുന്നു...!!!

എന്നാൽ വി. കുർബാനയിലോ? മുൻപ് അരുളിക്കയിൽ കടന്നു വന്ന ഈശോ തന്നെയല്ലേ കുർബാന സ്വീകരന സമയത്ത് നമ്മുടെ മദ്ധ്യേ കടന്നുപോകുന്നത്? ആ ഈശോ തന്നെ അല്ലേ അപ്പത്തിന്റെയും വീഞ്ഞിന്റെയും സധൃശ്യങ്ങളിൽ നമ്മിലേക്ക് വന്നു നിറയുന്നത്? വി. കുർബാനയുമായി വൈദികർ കടന്നു പോകുമ്പോൾ എന്തൊക്കെയാണ് ചെയ്യുനത്? അങ്ങോട്ടും ഇങ്ങോട്ടും നോക്കി ഇരിക്കുന്നു, ചിരിക്കുന്നു, കളിക്കുന്നു, പരദൂഷണം പറയുന്നു! എന്തേ ഇങ്ങനെ? അരുളിക്കയിൽ വന്നാൽ മാത്രേ ബഹുമാനിക്കൂ എന്നാണോ? എന്തൊരു വിരോധാഭാസം!

Monday, August 10, 2015

പ്രാദേശിക വാദം വിശ്വാസികൾക്കോ അതോ നേതൃത്വത്തിനോ?

അല്ല തിരുമേനീ , ഒരു സംശയം! ഈ ചങ്ങനാശ്ശേരി അതിരൂപതയും അതിന്റെ സാമന്ത രൂപതകളും സിറോ മലബാർ സഭയുടെ ഭാഗം തന്നെ ആണോ ? അറിയാൻ മേലഞ്ഞിട്ടു ചോതിച്ചതാ !

കുറച്ചു വർഷങ്ങൾ ആയി മെത്രാൻ മാരെ പ്രഖ്യാപിക്കുമ്പോൾ എറണാകുളം, തൃശൂർ, എറണാകുളം, തൃശൂർ എന്നൊക്കെയേ കേക്കാൻ ഉള്ളൂ . അതെന്താണ് അങ്ങനെ ? ചങ്ങനാശ്ശേരി അതിരൂപതക്കര്ക്കു വല്ല കന്നുകാലി സീറ്റ്‌ ആണോ നിങ്ങൾ കല്പ്പിച്ചു കൊടുത്തേക്കുന്നത് ? അതോ ഇനി അവിടെ ഉള്ളവർ മെത്രാന്മാർ ആകാൻ യോഗ്യത ഇല്ലത്തവരാണോ? ഓ അടിയാൻ മറന്നു!! ചങ്ങനാശേരി , പാലാ , കഞ്ഞിരപ്പള്ളി , ഇടുക്കി എന്നൊന്നും സബ്ധിച്ചു പോകരുത് . മേൽ പറഞ്ഞ രൂപതാങ്കങ്ങൾ ആവാതിരിക്കുക എന്നതാനെല്ലോ ഇപ്പോൾ മെത്രാൻ ആകാനുള്ള അടിസ്ഥാന യോഗ്യത!? പിന്നെ സഭ സ്നേഹം, സിനഡ് ഖുർബാന , ലിട്ടർജി എന്നൊന്നും മിണ്ടുകയും അരുത് .

ചങ്ങനാശേരിയിൽ നിന്നും അവസാനമായി ഒരു മെത്രാൻ ഉണ്ടായത് 2002 ഇല് ചങ്ങനാശ്ശേരിയുടെ സഹായമെത്രാനായി പെരുംതോട്ടം മാർ യവുസേപ്പ് സഹായ മെത്രാൻ സ്ഥാനമേറ്റപ്പോൾ ആണ് . അതിനു മുൻപ് ചങ്ങനാശ്ശേരി വിഭജിച്ച് തക്കല രൂപതയ്ക്ക് രൂപം കൊടുത്തപ്പോൾ 1997 ഇല് മാർ ഗീവര്ഗീസ് ആലഞ്ചേരി ചങ്ങനാശ്ശേരിയിൽ നിന്ന് മെത്രാനായി. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിൽ ചങ്ങനാശേരിയിൽ നിന്നും 2 മെത്രാന്മാർ മാത്രം .

ഇനി ഒരു മിഷൻ സെന്റര് പോലും ഇനി ചങ്ങനാശേരിക്കും സാമന്ത രൂപതകൾക്കും കൊടുക്കൂല്ല . കാരണം സിനഡ് ഖുർബാന , സിറോ- മലബാർ , ലിട്ടർജി എന്നൊക്കെ പറഞ്ഞാ ആകെ മൊത്തം പ്രശ്നം ആകും . ഡല്ഹി മിഷൻ എറണാകുളം രൂപതയ്ക്ക് എഴുതി കൊടുത്തു . ചെന്നൈ , ഇരിഞ്ഞാലക്കുട രൂപതയ്ക്ക് . മറ്റ് മിഷനുകൾ സന്യാസ സമൂഹങ്ങൾക്ക്. ഹൈദരാബാദ് സിനഡ് നേരിട്ട് നടത്തും! ചങ്ങനാശേരിക്ക് കൊടുക്കാൻ പാടില്ലെല്ലോ. അവർ വിശ്വാസികളെ വഴിതെറ്റിച്ചാലോ? എം എസ് റ്റീ സഭ പ്രധാനം ആയും വളർത്തിയ മാണ്ട്യ രൂപത കാര്യത്തോട് അടുത്തപ്പോൾ കാക്ക കൊത്തിയ കഥ എല്ലാര്ക്കും അറിയാമല്ലോ ? ബാംഗ്ലൂർ പോലെ ഉള്ള മിഷൻ പ്രദേശങ്ങളിലും വെള്ളം കോരിയവർ മാറി നിക്കണ്ടി വരുമോ എന്നേ ഇനി നോക്കാൻ ഉള്ളൂ . ഹൈദ്രാബാദ് മിഷൻ ആണേൽ ചങ്ങനാശേരി അതിരൂപതയിലെ അച്ചന്മാർ കഷ്ടപ്പെട്ട് ഈ നിലയിൽ എത്തിച്ചു . ഇപ്പോൾ തന്നെ നിങ്ങ മൂലയിൽ ഇരുന്നാ മതി, ഖുര്ബാന എങ്ങെനെ എലും ഒക്കെ ചെല്ലട്ടെ എന്ന രീതി ആയി മാറി കഴിഞ്ഞു . ഇനി ഇപ്പൊ ഹൈദ്രാബാദ് മിഷൻ മെത്രാൻ വരുമ്പോഴും , ബാംഗ്ലൂരിൽ മെത്രാൻ വരുമ്പോഴും , ദാണ്ടേ അങ്ങ് ദൂരെ സിറോ -മലബാർ എന്ന് കേട്ടിട്ട് പോലും ഇല്ലാത്ത അല്ലെങ്കിൽ സുറിയാനിക്കാരെ ലത്തീൻ ആക്കിയെ അടങ്ങൂ എന്ന് പ്രത്യേക വാശി ഉള്ള , ആളുകളെ കെട്ടി ഇറക്കും . സഭക്ക് വേണ്ടി കഷ്ടപെടുന്ന്വർ മൂലയ്ക്ക് ഇരിക്കണം . അല്ലേൽ വായിൽ പ്ലാസ്റ്റർ ഒട്ടിച്ചു നടന്നോണം . ഇതിൽ കൂടുതൽ ഒന്നും സംഭവിക്കാൻ പോകുന്നില്ല. ഇങ്ങനെയൊക്കയെ നടക്കൂ! കാരണം ഇതാണ് നേതൃത്വത്തിന്റെ അലിഘിത പോളിസി.!!

എന്ത് തെറ്റാണ് ചങ്ങനാശേരിയും, പാലായും , കഞ്ഞിരപ്പള്ളിയും ഒക്കെ സഭയോട് ചെയ്തത് ? സഭയുടെ പാരംബര്യത്തോടും , റോമാ സിംഹസനത്തോടും നീതി പുലര്ത്തിയതോ ? അതോ സഭയുടെ തനിമ ഇല്ലാതാക്കാൻ കൂട്ട് നിക്കാതെ ഇരുന്നതോ ? ചങ്ങനാശേരി അതിരൂപത യെയും , സാമന്ത രൂപതകളെയും ഒറ്റപെടുത്തുന്ന രീതി , എത്ര നയപരം ആയി ആണ് നടപ്പിലാക്കുന്നത് !!!

ഇതൊന്നും മനസിലാക്കാൻ പറ്റാത്ത മന്ദ ബുദ്ധികൾ അല്ല വിശ്വാസികൾ എന്ന് ഓർക്കുന്നത് നല്ലത്. പ്രാദേശിക വാദം എന്നൊക്കെ പറഞ്ഞു ഒതുക്കാൻ എളുപ്പം ആകും . പക്ഷെ പ്രാദേശിക വാദം പറഞ്ഞു മെത്രാന്മാരെ വീതം വെക്കുന്ന ആ സമ്പ്രദായം അല്ലെ മാറണ്ടത് ? സഭയിൽ ഐക്യം ഉണ്ടാകണം എന്നും പറഞ്ഞു ഒത്തുതീർപ്പുകളും വിട്ടുകൊടുക്കലുകളും നടത്തിയതിന്റെ ഫലമാണ് ചങ്ങനാശ്ശേരിയും സാമന്ത രൂപതകളും ഇന്ന് അനുഭവിക്കുന്നത്! ഇവിടെ വിട്ടുകൊടുത്തപ്പോൾ അവിടെ ഫലപ്രദമായി പ്രാദേശിക വാദം നടപ്പിലാക്കി! സഭ വളരണം. അതിനു പ്രാദേശിക വാദം പറഞ്ഞു നടക്കാൻ പാടില്ല. പറയുന്നില്ല! നേതൃത്വവും അങ്ങനെ ചെയ്യണം എന്ന് മാത്രം! ഇനി പറയുന്ന കാര്യങ്ങൾ എത്രയും വേഗം നടപ്പിലാക്കി സഭാ നേതൃത്വം മാതൃക കാണിക്കുക!

1. ഏക റീത്ത് വാദം / ലത്തീൻ വല്ക്കരണം എന്നത് ഉപേക്ഷിച്ചു , ഏക സിറോ-മലബാര് കത്തോലിക്കാ സഭ എന്ന നയം വേഗമാകട്ടെ .
2. എറണാകുളത്തിന് ഒരു തക്സാ, തൃശൂർ വേറെ ഒന്ന് എന്നാ രീതി ഉപേക്ഷിക്കുക . സഭയുടെ തക്സാ എല്ലാടത്തും ഉപയോഗിക്കുക .
3. വത്തിക്കാൻ നിർദേശിച്ച പോലെ , ബേമാ ഉള്ള പള്ളികളിൽ പരമ്പരാഗതം ആയ മദ്ബഹ അഭിമുഖം ആയുള്ള ഖുർബാന അർപ്പണവും , ബേമ ഇല്ലാത്ത പള്ളികളിൽ 50-50 ക്രമവും നടപ്പിലാക്കുക . Bema ഇല്ലാത്ത പള്ളികളിൽ ക്രമേണ ബേമ ഇടുക .
4. ഇനി ഒന്നും അല്ലേൽ , സിനഡ് ക്രമം നടപ്പാക്കുക . മദ്ബഹ വിരി തുറക്കുന്ന വരെ , ജനഭിമുഖം ആയും , പിന്നീട് ദൈവത്തിലേക്കും തിരിയുക

പറയുമ്പോൾ സമയം എടുക്കും , പ്രാര്തിക്കണം എന്ന രാഷ്ട്രീയകാരെ വെല്ലുന്ന ഉത്തരം വേണ്ടാന്നെ . നടപടി മാത്രം ഉണ്ടായാൽ മതി ..ഫോർമേഷൻ കുറവെങ്കിൽ പരിഹരിക്കുക. എല്ലാ കുറവുള്ളവരെയും നല്ല മല്പാനമാരുടെ അടുക്കൽ വിട്ടു ലിട്ടർജി , ആരാധന ഭാഷ സുറിയാനി , തിയോളജി ഇവ വേഗം പഠിപ്പിക്കുക

Shintoj Josheph & Thomas Cherian

Saturday, July 18, 2015

സിറോ മലബാർ സഭാ പ്രവാസികൾക്കായുള്ള അപ്പോസ്തോലിക് വിസിറ്റർ അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ പിതാവിനെഴുതുന്ന തുറന്ന കത്ത്


ഹൈദരാബാദ് സിറോ മലബാർ കൂട്ടായ്മയുടെ ദുക്രാനാ ആഘോഷ വേളയിൽ ഹൈദരാബാദ് മിഷൻ കോ-ഓർഡിനെറ്റൊർ ആയി നിയമിതനായ ബഹു. അബ്രാഹം തർമ്മശേരി അച്ചനെ അനുമോധിച്ചുകൊണ്ട് അഭി പിതാവ് നടത്തിയ പ്രസംഗത്തിലെ ഏതാനും ചിന്തകളാണ് ഈ കത്തെഴുതാൻ പ്രേരകമായത്. 

"...അതോടൊപ്പം തന്നെ അദ്ധേഹത്തിനുള്ള ഉത്തരവാദിത്വം എല്ലാവരെയും ചേർത്ത് കൂട്ടിയിണക്കുക... ഇപ്പോൾ നമ്മുക്കറിയാം ഓരോ പള്ളികളും അവരവരുടെ വഴിക്കാണ് പോകുന്നത്... അതൊക്കെ കുറേക്കൂടെ കൃത്യമായിട്ടും..."

ഒന്നാമതായി, 'ഇപ്പോൾ നമ്മുക്കറിയാം ഓരോ പള്ളികളും അവരവരുടെ വഴിക്കാണ് പോകുന്നത്': സഭയിൽ ഐക്യമില്ലാത്തതിന്റെ വിഷമങ്ങൾ മറ്റാരേക്കാളും കൂടുതലായി പ്രവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന അഭി. പിതാവിന് മനസ്സിലാകുമെല്ലോ. എന്താണ് ഈ ഐക്യമില്ലായ്മയുടെ കാരണം? ഇതെങ്ങനെ പരിഹരിക്കാം?  ഓരോ പള്ളികളും അവരവരുടെ വഴിക്ക് പോകുന്നു എന്നത് ഹൈദരാബാദ് മാത്രം അല്ല. സിറോ മലബാർ സഭയിൽ ആകമാനമുള്ള ഒരു പ്രതിഭാസം ആണ്. വിശിഷ്യാ പ്രവാസികൾക്കായുള്ള കേന്ദ്രങ്ങളിൽ. ഓരോ പള്ളികളും എന്ന് പറയുന്നതിനെക്കാളും ശരി ഓരോ വൈദികരും എന്ന് പറയുന്നതാവും. വത്തിക്കാന്റെ നിർദേശങ്ങളും സഭയുടെ വിശുദ്ധ പാരമ്പര്യംങ്ങളും അനുസരിച്ച് പുനരുദ്ധരിക്കപ്പെട്ട വി. കുർബാനക്രമം നിശ്ചയിക്കപ്പെട്ട രീതിയിൽ അർപ്പിക്കാതെ ഓരോ വൈദികർക്കും ഇഷ്ടാനുസരണം പ്രവർത്തിക്കാവുന്ന അത്യന്തം പരിതാപകരമായ ഇന്നത്തെ അവസ്ഥയിൽ എത്തിച്ചത് ആരാണ്? ആരുടെയൊക്കെയോ സ്വാർത്ഥ  താൽപര്യങ്ങൾക്കും അധികാര മോഹങ്ങൾക്കും  വേണ്ടി സഭയുടെ ആരാധനക്രമത്തിലും വി. കുർബാനയിലും വെള്ളം ചേർത്തതിന്റെ ഫലമാണ് ഇന്ന് നാം കാണുന്ന ഈ ഐക്യമില്ലായ്മ്മ. സഭയുടെ വി. പാരമ്പര്യങ്ങൾക്കും പഠനങ്ങൾക്കും വിരുദ്ധമായി ലത്തീൻ സഭയിൽ 2- നാം വത്തിക്കാൻ സൂനഹദോസിന് ശേഷം രൂപം കൊണ്ട ജനാഭിമുഖ കുർബാനയർപ്പണം  പൌരസ്ത്യ സഭയായ മലബാർ സഭയിൽ ആരംഭിച്ചതല്ലേ ഈ ഐക്യമില്ലായ്മയുടെ പ്രധാന കാരണം? ഇന്ന് ജീവിചിരിക്കുന്നവരിൽ ഏറ്റവും വലിയ ദൈവശാസ്ത്രജ്ഞനായ ബെനടിക് 16- നാം  പാപ്പ വരെ  അൾത്താര അഭിമുഖമായിട്ടാണ് വി. കുർബാന  അർപ്പിക്കേണ്ടത് എന്ന് പറഞ്ഞിട്ടും എന്തേ പാരമ്പര്യങ്ങളിലേക്ക് മടങ്ങി പോകാൻ ഉറച്ച തീരുമാനങ്ങൾ നമ്മുടെ സഭയിൽ ഉണ്ടാകുന്നില്ല?

വി. കുർബാനയർപ്പണ ശൈലിയുടെ കാര്യത്തിൽ സഭയുടെ രൂപതകൾ തമ്മിൽ ഐക്യമില്ല. പരിശുദ്ധ സിംഹാസനത്തിന്റെ നിർദ്ദേശങ്ങൾക്കും സഭയുടെ പാരമ്പര്യങ്ങൾക്കും അനുസൃതമായി അൾത്താര അഭിമുഖമായി മുഴുവൻ കുർബാനയും അർപ്പിക്കുന്ന ചങ്ങനാശ്ശേരി അതിരൂപത ഒരു വശത്തും. ലത്തീൻ പ്രേമം പല കാരണങ്ങൾ കൊണ്ടും ഉപേക്ഷിക്കാതെ ഇന്നും ജനാഭിമുഖമായ ബലിയർപ്പണവുമായി മുന്നോട്ടു പോകുന്ന എറണാകുളം-തൃശൂർ അതിരൂപതകൾ മറുവശത്തും. വി. കുർബാനയർപ്പണത്തിൽ ഐക്യമുണ്ടാകണം എന്നാഗ്രഹിച്ച സിറോ മലബാർ സിനഡ് പൊതു ധാരണയനുസരിച്ച് ജനാഭിമുഖത്തിൽ തുടങ്ങി കൂദാശാ ഭാഗങ്ങൾ അൾത്താര അഭിമുഖമായി അർപ്പിക്കുന്ന സിനഡ് ക്രമത്തിന് രൂപം കൊടുത്തു. ഇതേ തുടർന്ന് ചങ്ങനാശ്ശേരി ഉൾപ്പെടെ സഭയുടെ ശൈലിക്ക് ചേർന്ന വി. കുർബാനയർപ്പണം നിലവിലിരുന്ന രൂപതകൾ സിനഡ് ക്രമത്തിലെക്ക് മാറി. എന്നാൽ നിർഭാഗ്യകരമെന്നു പറയട്ടേ, എറണാകുളം അതിരൂപതയിലെ ചില വൈദികരുടെ നിർബന്ധത്തിനു വഴങ്ങി സിനഡ് തീരുമാനത്തിനു വിരുദ്ധമായി  സ്വന്തം അതിരൂപതയിൽ  ഇളവനുവദിച്ചുകൊണ്ട് മേജർ ആർച്ച് ബിഷപ്പിനു ഉത്തരവ് ഇറക്കേണ്ടി വന്നു! അങ്ങനെ ജനാഭിമുഖം ബലിയർപ്പിക്കുന്നവർ പഴയ പടി തുടർന്നു. സിനഡ് തീരുമാനം ഉദ്ദേശിച്ച ഫലം ഉളവാക്കില്ല എന്ന് ഉറപ്പായ  സാഹചര്യത്തിൽ  കാത്തിരിപ്പുകൾക്ക് ശേഷം പൂർണ്ണമായും അൾത്താര അഭിമുഖമായ നിലപാടിലേക്ക് ചങ്ങനാശേരിയും മടങ്ങി. 

ഇന്ന് സിറോ മലബാർ സഭയിൽ ഓരോ രൂപതകൾക്കും അവരുടേതായ ശൈലികളാണ്. എന്തേ വി. കുർബാനയർപ്പണത്തിൽ സഭയുടെ പാരമ്പര്യങ്ങൾക്ക് അനുസൃതമായ ഒരു ഐക്യ രൂപം ഉണ്ടാക്കാൻ നേതൃത്വം ശ്രമിക്കുന്നില്ല? ഈ വിഷയം തീരുമാനമാക്കാതെ ദശാബ്ദങ്ങളായി നീട്ടിക്കൊണ്ട്  പോകുന്നത് തല്സ്ഥിതി തുടരാനും ഐക്യം ഉണ്ടാകുന്നത് തടയാനും അത് വഴി സഭയെ ഇല്ലാതാക്കുവാനുമുള്ള  സ്വാർത്ഥ മോഹികളുടെ  ഗൂടലക്ഷ്യം ആയിക്കൂടേ?

പല രൂപതകളിൽ നിന്നുള്ള വിശ്വാസികളും വൈദികരും പ്രവാസി കേന്ദ്രങ്ങളിൽ എത്തുമ്പോൾ തങ്ങൾ അനുഭവിച്ച് വളർന്ന രീതിയിൽ തന്നെ കുർബാനയപ്പണം നടത്താൻ ശ്രമിക്കും. അങ്ങനെ ഒരു അവിയൽ സംസ്ക്കാരത്തിലാണ് നമ്മുടെ പ്രവാസി കേന്ദ്രങ്ങൾ. പള്ളികളും വൈദികരും മാറുന്നതനുസരിച്ച് പുതിയ പുതിയ രീതികളും പുത്തൻ പാരമ്പര്യങ്ങളും! ഇതിനെല്ലാം ഇടക്ക് നട്ടം തിരിയുന്ന വിശ്വാസികളും! 

രൂപതകൾ തമ്മിലുള്ള ഭിന്നതകളാണ് മുകളിൽ പ്രസ്ഥാവിച്ചതുൽപ്പടെയുള്ള ഇന്നത്തെ മലബാര് സഭയുടെ എല്ലാ പ്രശനങ്ങൾക്കും മൂല കാരണം. ഈ ഭിന്നതകലുടെ പ്രധാന കാരണം വി. കുർബാനയർപ്പണ രീതിയും! ഭിന്നതകലുടെ എല്ലാം മൂല കാരണം ഇതായിരിക്കെ സഭ ഏറ്റവും പ്രാധാന്യതോടെ കൈകാര്യം ചെയ്യേണ്ടതും എറ്റവും വേഗത്തിൽ പരിഹാരം കാണേണ്ടതുമായ വിഷയം വി.കുർബാനയാണ്. എന്നാൽ വർഷത്തിൽ 2 പ്രാവശ്യം സമ്മേളിക്കുന്ന സിനഡ് ഈ വിഷയം പ്രതിപാതിച്ചു കാണാറേ  ഇല്ല. രോഗത്തിന് ചികിത്സിക്കാതെ രോഗലക്ഷണങ്ങൾക്ക്  വർഷങ്ങളോളം ചികിത്സിച്ചാലും രോഗം മാറുമോ? സഭയുടെ ഏറ്റവും വലിയ ആഘോഷമായ, അനുസ്മരണമായ വി. കുർബാന ശരിയായി അർപ്പിക്കാൻ സാധിക്കുന്നില്ല എങ്കിൽ ഒരു സഭ എന്ന നിലയിൽ സിറോ- മലബാർ സഭയുടെ തന്നെ നിലനിൽപ്പിന് എന്ത് അർത്ഥമാണുള്ളത്? പിന്നെ എന്തിനാണ് പ്രവാസികൾക്ക് പ്രത്യേകം സംവീധാനങ്ങളും പള്ളികളും? അടുത്തുള്ള ലത്തീൻ പള്ളികളിൽ പോയാൽ പോരേ? പരമ പ്രധാനമായി ഐക്യം ഉണ്ടാകേണ്ടത് വി. കുർബാനയർപ്പണത്തിലാണ്. വി. കുർബാനയർപ്പണത്തിൽ ഐക്യരൂപം ഉണ്ടാകാതെ വേറെ എന്തൊക്കെ ചെയ്താലും ഒരു പ്രയോജനവും ഉണ്ടാവില്ല!       

അതുകൊണ്ട് സഭയിൽ ഐക്യം ഉണ്ടാകുവാനും, പ്രവാസികൾക്കിടയിൽ സമാധാനം ഉണ്ടാകുവാനും പിതാവ് ആത്മാർധമായി ആഗ്രഹിക്കുന്നു എങ്കിൽ, ആദ്യം ചെയ്യേണ്ടത് വി. കുർബാനയിൽ എത്രയും വേഗം ഐക്യരൂപം ഉണ്ടാക്കുവാനും വി. കുർബാനയർപ്പണത്തിനു കൃത്യമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുവാനും അതൊക്കെ ശരിയായി നടപ്പിലാക്കുന്നു എന്ന് ഉറപ്പാക്കുവാനും സഭാ സിനടിലും മേജർ ആർച്ച് ബിഷപ്പിനോടും ആവശ്യപ്പെടുകയാണ്. അല്ലാതെ കതിരിൽ വളം വയ്ക്കുന്ന ചികിത്സകൾ കൊണ്ട് ആർക്കും ഒരു പ്രയോജനവും ഉണ്ടാകില്ല. 

രണ്ടാമതായി, പള്ളികൾ തമ്മിൽ ഐക്യം ഉണ്ടാകാൻ ഹൈദരാബാദിൽ ഏത് രീതി അനുവർത്തിക്കണം എന്നാണ് പിതാവ് ആഗ്രഹിക്കുന്നത്?  പാരമ്പര്യങ്ങളോടും വത്തിക്കാന്റെ നിർദേശങ്ങളോടും ചേർന്ന് പോകുന്ന അൾത്താര അഭിമുഖ ശൈലിയോ, തെറ്റിദ്ധാരണകൾ ജന്മം കൊടുത്ത ജനാഭിമുഖ ശൈലിയോ അതോ സിനഡ് ശൈലിയോ? തങ്ങൾ പിന്തുടർന്നിരുന്ന ശരിയായ വി. കുർബാനയർപ്പണ ശൈലിയിൽ നിന്ന് മാറി വിവിധ രൂപതാങ്ങങ്ങൾ അധിവസിക്കുന്ന പ്രവാസി കേന്ദ്രത്തിൽ സിനഡ് ക്രമം നടപ്പിലാക്കാൻ ശ്രമിക്കുന്ന ചങ്ങനാശ്ശേരി വൈദികരെ എത്ര അനുമോധിച്ചാലും മതിയാവില്ല! പ്രവാസി കേന്ദ്രങ്ങളിൽ ഐക്യ രൂപം ഉണ്ടാകുവാൻ ഏറ്റവും നല്ല മാർഗ്ഗം സിനഡ് നിർദ്ദേശങ്ങൾ അതേ പോലെ നടപ്പിലാക്കുക എന്നതല്ലേ? അതിനുള്ള ചങ്കൂറ്റം എന്തേ പിതാവിന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടാകുന്നില്ല? കേവലം പ്രസംഗങ്ങലേക്കാൾ ആത്മാർഥതയുള്ള തീരുമാനങ്ങൾ ആണ് ഉണ്ടാവേണ്ടത്. എല്ലാ പ്രവാസി കേന്ദ്രങ്ങളിലും സിനഡ് ക്രമം നടപ്പിലാക്കണം എന്ന് ഉത്തരവിറക്കാൻ പിതാവിന് സാധിക്കുമോ? സഭയുടെ വളർച്ചയും നന്മയും ആത്മാർഥമായി ആഗ്രഹിക്കുന്നു എങ്കിൽ പിതാവ് ചെയ്യേണ്ടിയിരുന്നത് അതാണ്‌. 

അതല്ല, ഒരിടത്തും തൊടാതെ, ഒഴുക്കൻ മട്ടിൽ 'എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകണം' എന്ന് ചങ്ങനാശേരിക്കാരൻ അച്ചനെ ഉപദേശിച്ചപ്പോൾ  പിതാവ് ഉദേശിച്ചത് 'നിങ്ങൾ വല്ല്യ സഭാ സ്നേഹം ഒന്നും കാണിക്കേണ്ട, മറ്റുള്ളവരെ പോലെ ഇവിടെയും എങ്ങനെ എങ്കിലും ഒക്കെ കുർബാന ചൊല്ലിയാൽ മതി' എന്നാണെങ്കിൽ, സിനഡ് തീരുമാനങ്ങൾ പൂർണ്ണമായി നടപ്പിലാക്കിയിരുന്ന ഒരേ ഒരു പ്രവാസി കേന്ദ്രത്തിന്റെ കടയ്ക്കൽ കോടാലി വെക്കാൻ കൂട്ടുനിന്നവരുടെ ഗണത്തിൽ മുൻപന്തിയിലാകും ചരിത്രത്തിൽ അങ്ങയുടെയും സ്ഥാനം. അങ്ങനെ സംഭവിക്കരുതേ എന്ന് ആത്മാർഥമായി പ്രാർഥിക്കുകയാണ്.

നമ്മളെക്കാൾ തീരെ ചെറിയ സിറോ മലങ്കര സഭ, വളരെ ചുരുങ്ങിയ നാളുകൾക്കുള്ളിൽ, വളർന്ന്, നമ്മൾ ഇന്നും സ്വപ്നം കാണുന്ന ഭാരതം മുഴുവനുമുളള  അധികാര സ്വാതന്ത്ര്യം വരെ എത്തിപ്പിടിച്ചത് തങ്ങളുടെ സഭാ പാരമ്പര്യങ്ങളിൽ അടിയുറച്ച്, ഒറ്റകെട്ടായി, ഐക്യ ബോധത്തോടെ മുന്നേറിയതുകൊണ്ടാണ് എന്ന സത്യം നമ്മുക്ക് മറക്കാതിരിക്കാം. മാതൃ സഭയെ സ്നേഹിക്കുന്ന, അവളുടെ വിശുദ്ധ പാരമ്പര്യങ്ങളിൽ അഭിമാനിക്കുന്ന സമൂഹമായി നമ്മുക്ക്‌  മാറാം. വി. കുർബാന നമ്മുടെ വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും പ്രകാശനം ആകട്ടെ. വി. കുർബാനയിൽ തുടക്കം കുറിക്കേണ്ട ഐക്യം മലബാർ സഭയെ തീർച്ചയായും എല്ലാ മേഖലയിലും ഒരേ ആത്മാവും ഒരേ ശരീരവുമായി വളർച്ചയിലേക്ക് നയിക്കും.

 സഭയുടെ നന്മയ്ക്കും ദൈവ മഹത്വതിനുമായി ഉറച്ച  തീരുമാനങ്ങൾ എടുക്കുവാനും അവ നടപ്പിലാക്കുവാനും ശക്തിയും ധൈര്യവും അഭി പിതാവിനും സൂനഹദൊസിനും  പരിശുദ്ധാത്മാവ് നല്കട്ടെ എന്ന് പ്രാർഥിച്ചുകൊണ്ട് നിർത്തട്ടെ, 

ഈശോ മിശിഹായ്ക് സ്തുതിയായിരിക്കട്ടെ.

വണങ്ങേണ്ടത് ബലിപീടത്തേയോ? അതോ...


ദൈവാലയത്തിന്റെ കേന്ദ്രം ബലിപീടം ആണ്. നാം കുമ്പിടുന്നതും വണങ്ങുന്നതും ഒക്കെ ബലിപീടത്തെ ആണ്. എന്നാൽ ഈ വസ്തുത എത്ര പേർ ശരിയായി മനസ്സിലാക്കിയിട്ടുണ്ട് എന്നത് സംശയകരമാണ്. ദൈവാലയത്തിന്റെ മധ്യഭാഗത്ത് കുമ്പിടുന്നത് അവിടെ ക്രൂശിതരൂപം ഉള്ളതുകൊണ്ടോ സക്രാരി ഉള്ളതുകൊണ്ടോ സ്ലീവ ഉള്ളതുകൊണ്ടോ അതുമല്ലെങ്കിൽ മാതാവിന്റെയോ മറ്റു വിശുധരുടെയോ രൂപങ്ങളോ ചിത്രങ്ങളോ ഉള്ളതുകൊണ്ടോ ഒക്കെ ആണെന്ന് വിശ്വസിക്കുന്നവരാണ് മഹാ ഭൂരിപക്ഷവും. എന്നാൽ നാം വണങ്ങുന്നത് അല്ലെങ്കിൽ വണങ്ങേണ്ടത് ബലിപീടത്തെയാണ്.
നസ്രാണി സഭയിൽ സക്രാരിയോ വി. കുർബാന സൂക്ഷിച്ചു വെക്കുന്ന പതിവോ വി. കുർബാന എഴുന്നള്ളിച്ചു വച്ച് ആരാധിക്കുന്ന രീതിയോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇവയുടെ ഒക്കെ കടന്നു വരവോടെ പലരുടെയും ചിന്തകളിൽ ആരാധനയ്ക്ക് വി. കുർബാന ഉണ്ടാക്കാനുള്ള ഒരു ചടങ്ങായി വി. കുർബാനയർപ്പണം മാറിക്കഴിഞ്ഞു. അതോടൊപ്പം തന്നെ സക്രാരിക്ക് ബലിപീടത്തേക്കാൾ പ്രാധാന്യവും പലരും കൊടുത്ത് തുടങ്ങി. ഈ ഒരു സന്ദർഭത്തിൽ ദൈവാലയത്തിന്റെ കേന്ദ്രം ബലിപീടമാണെന്ന വസ്തുത പ്രകടമാക്കാൻ ആണ് സക്രാരി കേന്ദ്ര ഭാഗത്തുനിന്നു (അൾത്താര) മാറ്റി വശങ്ങളിൽ ക്രമീകരിക്കുവാൻ തുടങ്ങിയത്.
മറ്റു പലർക്കും പ്രധാനം വമ്പൻ ക്രൂശിത രൂപങ്ങളും മാതാവിന്റെയും മറ്റു വിശുധരുറെയും പ്രതിമകളും ചിത്രങ്ങളും ഒക്കെ ആണ്!!
വി. കുർബാനയിൽ സർവ്വാധിപനാം കർത്താവേ എന്ന ഗാനം ആലപിക്കുമ്പോൾ നാം വണങ്ങുന്നത് ബലിപീടത്തേയാണ്. മറ്റൊന്നിനെയും അല്ല. ഇത് അറിയാഞ്ഞിട്ടാണോ അറിയില്ലാ എന്ന് നടിച്ചുകൊണ്ടാണോ ബേമ്മായില്ലാതെ ജനാഭിമുഖ കുർബാനയർപ്പിക്കുമ്പോൾ കാർമ്മികർ ബലിപീടത്തിനു പുറം തിരിഞ്ഞുനിന്നു ഭിത്തിയിലെ രൂപങ്ങളെയോ ചിത്രങ്ങളെയോ വണങ്ങുന്നത്? മെത്രാന്മാർ പോലും ഇങ്ങനെ ചെയ്യുമ്പോൾ ആരെയാണ് കുറ്റപ്പെടുത്തേണ്ടത്?
സിനഡ് കുർബാനയർപ്പിച്ച് ശീലമില്ലാത്ത ഒരു സിറോ മലബാർ മെത്രാൻ കുർബാനയർപ്പണം കഴിഞ്ഞ് ബലിപീടത്തോടുള്ള യാത്രചോദിക്കൽ (വിശുധീകരണത്തിന്റെ ബലിപീടമേ സ്വസ്തി എന്ന പ്രാർത്ഥന) ബേമ്മായോട് നടത്തി, ബേമ്മാ ചുംബിച്ച് വിടവാങ്ങുന്നതും കാണാൻ സാധിച്ചു. നമ്മുടെ ഈ പോക്ക് എങ്ങോട്ടാണ്? ഈശോ മിശിഹായുടെ വി. ബലിപീടത്തിന്റെ പ്രാധാന്യം നമ്മുക്ക് മറക്കാതിരിക്കാം. ഓരോ തവണ കുമ്പിടുമ്പോഴും ഇത് മനസ്സിലുണ്ടാകട്ടെ.

Do we really need these kind of Bishops?

Mar Thoma Sleeva (St Thomas Cross) is the symbol of Marthoma Nazrani Church (Syro-Malabar Church) and the 'Bema' is an integral part of our church architecture. Both these are unavoidable elements for the proper Celebration of the Holy Qurbana of the Syro Malabar Church.

As a byproduct of Colonization & Latinization, our church lost all of its traditions including these basic elements. And since the past few decades, we are in the process of recovering all these valuable traditions.

Instead of bringing back the lost traditions and installing St. Thomas Cross & Bema in Churches, here we have a Diocese and its Bishop who removes St. Thomas Crosses & Bemas from the Churches in his see. We don't know what to say to this Bishop! Was this why our Bishops begged and knocked the doors of Latin authorities to create a diocese for the faithful in Delhi NCR? If it was to kill the traditions, why do we need a separate diocese like this at all?

After the Synod of Diamper, remember our forefathers agitated against the Latin prelates who were entrusted to look after them and protested for a separate hierarchy and local bishops, only to restore and protect our traditions! But to have a Bishop like this, who assumes to be the successor of those Latin prelates and destroying our traditions is like an attempt of suicide.

This Bishop is a shame for Marthoma Nazranis. Please join us and ask the Holy Synod and the Major Archbishop of Syro Malabar Church to intervene in this and to restore St Thomas Cross and Bema in all these churches.

We stand for protecting and propagating the valuable traditions of our Church. We don't mind losing page likes because of this post. We are sure that the true children of the forefathers who loved their church and shed their lives for her faith and glorious traditions will be there with us.

*Diocese mentioned here is Faridabad Diocese Syro-Malabar and its prelate Archbishop Kuriakose Bharanikulangara.



Thursday, June 18, 2015

St Thomas Cross- The Cross of St Thomas Christians in India- True symbol of Christian faith


St Thomas Cross is the common name for the decorated crosses which were used by the St. Thomas Christian community in India. Even though there are no evidences for any direct links to St. Thomas, these crosses are attributed to St Thomas, due to the fact that they took shape in and were widely used among the St. Thomas Christians.

When we analyse the St. Thomas Cross, based on the recent developments in iconography and sculptures, we can see the beautiful depiction of the holy Trinity. The empty Cross, without the crucified Jesus, symbolizes the resurrected Son of God, Iesho Mishiha. The descending dove symbolizes the Ruha D' Qudisha (Holy Spirit). In the early Christian archaeology and iconography, God the Father was depicted in and through His creations like leaves, fruits, flowers, animals etc. Hence the lotus flower/leaves on which the Cross is erected symbolizes our God, the Heavenly Father. Thus we could say that the St Thomas Cross is a beautiful depiction of the Holy Trinity.


Some people argue that these crosses were imported from Persia. But the granite on which these Crosses were carved are all local granite. And the use of the same decorations in the contemporary sculptures of other religions (especially in Buddhism) points to the Indian origin of this cross. Some started allegations linking this Holy Cross to Manichean-ism. It should be noted that there is no historical evidence for the use of the Cross in any form by the Manechaens.


Many accounts of the travelers and missionaries testify to the wide use of such decorated crosses among the St Thomas Christian community.


The letter of Alvaro Penteado to the king of Portugal in 1516-1517 says, “In their churches, they have crosses on the altars and on the roofs; they do not have statues or reliefs”.


"And the old Churches were all built like the temples of the gentiles, but all full of Crosses like of the miraculous Cross of Mylapore, which they call Cross of St. Thomas, from which it can be seen how old is the veneration of this Cross, and its devotion, than at the time when it was found by the Portuguese; for the old Churches built by these Christians, many years before the Portuguese came out to India, were all adorned by them, both with painting and with sculpture." -Jornada of Dom Alexis De Menezis, Antonio De Gouvea (1600)


From all these narratives, it is clear that this decorated cross was venerated in the Madbaha (Altar) of the Churches of St. Thomas Christians. But in the course of time, after the 16th century, these crosses disappeared from the Churches. There could be be different reasons for this.


1) Portuguese might have destroyed these crosses, during the period of conflicts with the St. Thomas Christians (As evident from the broken Cross discovered from Goa)


2) St. Thomas Christians might have hidden the Crosses from the Portuguese, who were trying to destroy them.


3) It might be due to the imposed Portuguese theology. The Portuguese might have imposed their theology and cross among the faction of St Thomas Christians under them. They might have built the Churches and kept the Latin Cross/Crucifix when the old churches of the St. Thomas Christians were renovated. Similarly the Antiochean Cross might have replaced the St. Thomas Crosses in the Churches of St. Thomas Christians, who were then under the control of the Antioch Church. As a consequence, the forgotten St. Thomas Cross might have disappeared. ( The cross of Alangad was found abandoned, lying like a mile stone on the road side. )


At present these crosses are found in St. Thomas Mount Chennai (Mylapore Cross), Goa, Anuradhapura (Srilanka), Alangad, Muttuchira, Kothanalloor, Kottayam and Kadamattom.


What ever be the reasons behind their disappearance, it is clear that these Crosses were venerated in the most holy place, the Madbaha (Altar) of all the Churches of St. Thomas Christians. There were no statues, Crucifixes or anything else but these beautiful decorated crosses.

Sunday, February 22, 2015

Open letter to Pope Francis


"Most Respected Holy Father, Kindly give equal rights to all Autonomous Churches in communion with the Holy See. Please stop restricting the Eastern Churches to small territories."


Catholic Church or the Holy See is the Ecclesia or Communion of 23 autonomous or particular Churches including Latin Church and 22 Eastern Catholic Churches, having equal rights and duties. Each of these 23 Churches are having its own head. Bishop of Rome is the Head of Latin Church and at the same time, the Head of the Holy Catholic See. Majority of the Catholics are a part of Latin Catholic Church. Other Catholics belongs to 22 Eastern Catholic Churches.

While the Latin Church enjoys 'Global' privileges, Eastern Churches are restricted to some small territories, defined by specific boundaries. It is very difficult for an Eastern Church to establish Parishes or serve its own faithful living outside its territory. Latin Church creates Parishes/Dioceses wherever they wants. But when an Eastern Church tries to create a Parish outside its territory, in most of the cases, the local Latin authorities does not allow it. Exceptions are there. But In majority regions around the world, this is what happening. As a result the Eastern Churches are facing serious difficulties to give away the traditions to the younger generations of the migrants.

As a part of the Catholic Church, Eastern Churches also have same rights and duties as the Latin church. Our mother Church, Syro Malabar Church is having millions of faithful migrated to various states of India and various countries across the globe. But still we are restricted to the small state of Kerala in India. As a result our migrant communities are losing their traditions. Cries for parishes and dioceses takes infinite amount of time. In some regions local Latin authorities denies even the Liturgical celebrations according to our traditions.

"..Means should be taken therefore in every part of the world for the protection and advancement of all the individual Churches and, to this end, there should be established parishes and a special hierarchy where the spiritual good of the faithful demands it.." (Vatican Council II)

This was a dream of Second Vatican Council. Even after 50 years, sadly, we can not see any improvements.

 "..All members of the Eastern Rite should know and be convinced that they can and should always preserve their legitimate liturgical rite and their established way of life.." (Vatican Council II)

But we are not allowed to do the same!!! How can we preserve our traditions when we are not allowed to live according to our traditions and give away our traditions to the younger generations? 


So this is a very serious issue. Latin Church have the responsibility to help smaller Eastern Churches to preserve and nurture their traditions. Most respected Holy Father, kindly open the windows for the Eastern Churches. Please allow the Eastern Catholic Churches to grow and serve their faithful around the Globe. Stop restricing us by creating bounderies. Let every one understand the beauty of the  Catholic Communion. 

May the grace of our lord Ieso Mishiha, Love of our heavenly father and the blessings of Ruha de kudisha be with us for ever and ever..

 

Related Posts Plugin for WordPress, Blogger...